Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓൺലൈൻ തട്ടിപ്പ്;...

ഓൺലൈൻ തട്ടിപ്പ്; യു.കെയിലെ ഡോക്ടർ ചമഞ്ഞ് യുവതിയുടെ 3.38 ലക്ഷം തട്ടി

text_fields
bookmark_border
Online fraud,Woman,Cheated, Rs 3.38 lakhs,UK doctor, ഹൈദരബാദ്, യു.കെ,യുവതി, ഓൺലൈൻ തട്ടിപ്പ്
cancel
camera_alt

പ്രതീകാത്മക ചിത്രം

ഹൈദരബാദ്: യു.കെയിലെ ഡോക്ടർമാരുടെ ഓൺലൈൻ വിവാഹ തട്ടിപ്പിന്റെ ഭാഗമായി ഹൈദരാബാദിൽ നിന്നുള്ള 47 വയസ്സുള്ള സ്ത്രീയിൽനിന്ന് 3.38 ലക്ഷം രൂപ തട്ടിയെടുത്തു. സൈദാബാദിലെ വിനയ് നഗർ കോളനിയിൽ നിന്നുള്ള യുവതിയെ യു.കെ ആസ്ഥാനമായ ഡോക്ടറായി വേഷംമാറിയ പുരുഷനും യു.കെ ഉദ്യോഗസ്ഥരായി വേഷംമാറിയ കൂട്ടാളികളും ചേർന്ന് വഞ്ചിക്കുകയായിരുന്നു.ഡോക്ടറാണെന്ന് അവകാശപ്പെടുന്ന ‘ഹിരാദ് അഹമ്മദ്’ എന്ന വ്യക്തി യുവതിയുമായി ഓൺലൈനിലൂടെ ബന്ധം സ്ഥാപിക്കുകയായിരുന്നു.

വാട്ട്‌സ്ആപ്പ് കാളുകളിലൂടെയും മെസേജുകൾ, വിഡിയോ കാളിലൂടെയും യുവതിയുമായി ബന്ധം വളർത്തിയെടുക്കുകയും വിവാഹാഭ്യർഥനയുടെ മറവിൽ സ്ത്രീയുടെ വിശ്വാസം നേടുകയും ചെയ്തു.രണ്ട് പുതിയ ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും രണ്ട് പുതിയ സിം കാർഡുകൾ എടുക്കാനും പ്രതി സ്ത്രീയെ ബോധ്യപ്പെടുത്തുകയും, പാസ്‌ബുക്കുകളും എ.ടി.എം കാർഡുകളും ന്യൂഡൽഹിയിലുള്ള ഒരു വ്യാജ യു.കെ അഫയേഴ്‌സ് ഓഫിസിലേക്ക് അയക്കാൻ നിർബന്ധിച്ചു.ശേഷം, തട്ടിപ്പ് സംഘം വ്യാജ വിസകളും വിവാഹ രേഖകളും ഉൾപ്പെടെ വ്യാജ രേഖകൾ ഇരയ്ക്ക് അയച്ചുകൊടുത്തു. ഈ വ്യാജ പേപ്പറുകൾ ഉപയോഗിച്ച്, വിസ ഫീസ്, വൈകിയ ചാർജുകൾ എന്നിവയുൾപ്പെടെ വിവിധ ആവ​ശ്യങ്ങൾക്കായി പണം ആവശ്യപ്പെടാൻ തുടങ്ങി. ലഗേജ്, വിമാന പ്രശ്നങ്ങൾ ,ഹോട്ടൽ ബില്ലുകളും മെഡിക്കൽ എമർജൻസി ഇതിന്റെയെല്ലാം പുറമെയായിരുന്നു പണം ആവശ്യപ്പെട്ടത്.

വിവാഹാഭ്യർഥനയിലുള്ള വിശ്വാസത്താൽ സ്ത്രീ 3,38,200 രൂപ കൈമാറി. പിന്നീട് പുരുഷന്റെ ഫോൺ സ്വിച്ച് ഓഫാവാകുകയും യുവതിക്ക് അജ്ഞാത നമ്പറുകളിൽനിന്ന് സംശയാസ്പദ കാളുകൾ വരാൻ തുടങ്ങിയതിനുശേഷമാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്.സൈബർ പൊലീസ് സംഘം ഇത്തരം തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ശക്തമായ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്, സമൂഹ മാധ്യമങ്ങളിലൂടെയും, വാട്ട്‌സ്ആപ്, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ലഭിക്കുന്ന വിവാഹാലോചനകളെ അന്ധമായി വിശ്വസിക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകി.

നിങ്ങൾ ഓൺലൈനിൽ മാത്രം കണ്ടുമുട്ടിയ വ്യക്തികളുമായി ബാങ്ക് വിശദാംശങ്ങൾ, പാസ്‌ബുക്കുകൾ, എ.ടി.എം കാർഡുകൾ, സിം കാർഡുകൾ അല്ലെങ്കിൽ വ്യക്തിഗത രേഖകൾ എന്നിവയൊന്നും പങ്കുവെക്കരുതെന്നും ആവശ്യപ്പെടുന്നു.ആരെങ്കിലും ഒരു എംബസി അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിൽ, ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി നിങ്ങൾ അവരുടെ ഐഡന്റിറ്റി സ്വതന്ത്രമായി പരിശോധിക്കണം.വിസ പ്രോസസിങ്, യാത്ര, ഹോട്ടൽ അല്ലെങ്കിൽ അടിയന്തര ചെലവുകൾ എന്നിവയുടെ പേരിൽ പണം ആവശ്യപ്പെടുന്ന ഏതൊരാളും ഒരു തട്ടിപ്പുകാരനാകാൻ സാധ്യതയുണ്ട്.

വൈകാരിക അഭ്യർഥനകൾ, വ്യാജ അടിയന്തരാവസ്ഥകൾ, അല്ലെങ്കിൽ വിവാഹമോ സ്വത്തോ വാഗ്ദാനം എന്നിവ അടിസ്ഥാനമാക്കി പണം അയക്കുന്നത് ഒഴിവാക്കുക.വിദേശകാര്യാലയത്തിൽ നിന്നോ,വിമാനത്താവള അധികാരികളിൽ നിന്നോ ആണെന്ന് അവകാശപ്പെടുന്ന സംശയാസ്പദമായ ലിങ്കുകളോ സന്ദേശങ്ങളോ നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, പ്രതികരിക്കരുത്. സംശയാസ്പദമായ കോളുകളോ സന്ദേശങ്ങളോ ഉടൻ തടയുക.

സൈബർ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിൽ, ഉടൻ 1930 ഹെൽപ് ലൈനിൽ അറിയിക്കുക അല്ലെങ്കിൽ www.cybercrime.gov.in എന്ന വിലാസത്തിൽ പരാതി നൽകുക. അടിയന്തര സൈബർ തട്ടിപ്പ് സഹായത്തിനായി, നിങ്ങൾക്ക് 8712665171 എന്ന നമ്പറിൽ വിളിക്കാം/WhatsApp വഴിയും വിളിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyderabadFraud Caseonline scam
News Summary - Online fraud; Woman cheated of Rs 3.38 lakhs by posing as a doctor in UK
Next Story