മുംബൈ ഹെലികോപ്ടർ അപകടം: ബ്ലാക്ക് ബോക്സ് കണ്ടെത്തി
text_fieldsമുംബൈ: ഒ.എന്‍.ജി.സിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി പറന്ന ഹെലികോപ്ടര്‍ തകര്‍ന്നുവീണ് രണ്ട് മലയാളികള്‍ ഉൾപ്പെടെ അഞ്ചു പേര് മരിച്ച സംഭവത്തിൽ ഹെലികോപ്ടറിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് നടത്തിയ തെരച്ചിലിലാണ് ബ്ലാക് ബോക്സ് കണ്ടെത്തിയത്.
പ്രത്യേക അന്വേഷണ സംഘമായ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അപകടത്തെ കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് കോക്പിറ്റിലെ സംഭാഷണങ്ങൾ രേഖപ്പെടുത്തിയ ബോക്സ് കണ്ടെത്തിയത്.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ കോതമംഗലം പെരുമ്പള്ളിത്തിറ വീട്ടില്‍ ജോസ് ആൻറണി, തൃശൂര്‍ ചാലക്കുടി സ്വദേശി വി.കെ. ബിന്ദുലാല്‍ ബാബു എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ. ഒപ്പമുണ്ടായിരുന്ന ഉത്തരേന്ത്യക്കാരനായ പങ്കജ് ഗാര്‍ഗിയുടെ മൃതേദഹവും കെണ്ടത്തിയിരുന്നു.
തൃശൂര്‍ പൂങ്കുന്നം സ്വദേശി പി.എന്‍. ശ്രീനിവാസൻ, തമിഴ്നാട്ടുകാരനായ ആര്. ശരവണന്, പൈലറ്റുമാരായ ഒഹട്കര്, കടൊച്ച് എന്നിവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍. പവന്ഹാന്സിെൻറ ഡൗഫിന്‍ എന്‍ 3 ഹെലികോപ്ടറാണ് അപകടത്തിൽപെട്ടത്.
ശനിയാഴ്ച രാവിലെ 10.20ന് ജുഹുവിലെ ഹെലിപാഡില്‍നിന്ന് ഉദ്യോഗസ്ഥരുമായി എണ്ണക്കിണര്‍ ലക്ഷ്യമിട്ട് പറന്ന ഹെലികോപ്ടര്‍ 15 മിനിറ്റുകള്‍ക്കു ശേഷം കാണാതാവുകയായിരുന്നു. തെരച്ചിലിൽ മുംബൈയില്‍നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ ഹെലികോപ്ടറിെൻറ അവശിഷ്ടം കെണ്ടത്തി. ഇതേ സ്ഥലത്തുനിന്നാണ് ഉച്ചക്ക് 12.30ഓടെ ആദ്യ മൃതദേഹം കിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.