ഡൽഹി പൊലീസ് വിദ്യാർഥി വേട്ട തുടരുന്നു; ആസിഫ് ഇഖ്ബാൽ കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിലെ മറ്റൊരു വിദ്യാർഥിയെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ജാർഖണ്ഡ് സ്വദേശിയായ ആസിഫ് തൻഹ ഇഖ്ബാലാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ശനിയാഴ്ച രാത്രിയാണ് എസ്.ഐ.ഒ പ്രവർത്തകനായ ആസിഫിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്യാനെന്ന പേരിൽ കസ്റ്റഡിയിലെടുത്തത്. ഡൽഹി കലാപക്കേസ് അന്വേഷിക്കുന്ന സ്പെഷൽ സെൽ ആസിഫ് ഇഖ്ബാലിനെ ചോദ്യം ചെയ്യുകയാണ്.
ജാമിഅ വിദ്യാർഥികളായ സഫൂറ സർഗാറിനെയും മീരാൻ ഹൈദറിനെയും പൊലീസ് നേരത്തെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. നാല് മാസം ഗർഭിണിയായ സഫൂർ സർഗാറിനെയടക്കം ജയിലിലടച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. അതേസമയം, പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ച് പൊലീസും കേന്ദ്ര സർക്കാറും വിദ്യാർഥി വേട്ട തുടരുകയാണ്.
പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയതിന് ഡല്‍ഹി വര്ഗീയാക്രമണക്കേസില് കുടുക്കി അറസ്റ്റിലായ ജാമിഅ മില്ലിയ്യ ഗവേഷക വിദ്യാര്‍ഥി സഫൂറ സര്‍ഗർ തിഹാര്‍ ജയിലില്‍ ഏകാന്ത തടവിലാണുള്ളത്. ജാമിഅ മില്ലിയ്യ ഇസ്ലാമിയയില്‍ പൗരത്വ സമരം നയിച്ച ജാമിഅ കോഓഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോഓഡിനേറ്ററായിരുന്നു സഫൂറ.
ജാമിഅ പൂവര്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പാര്‍ലമെൻറ് മാര്‍ച്ച് നടത്തിയപ്പോള്‍ പൊലീസ് നടത്തിയ അതിക്രമത്തില്‍ പരിക്കേറ്റ് സഫൂറ ബോധരഹിതയായിരുന്നു. എന്നാല്‍ പൗരത്വ സമരത്തിനെതിരെ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ ആസൂത്രിതമായി നടത്തിയ വര്ഗീയാക്രമണത്തിെൻറ പേരിലാണ് സഫൂറയെ ലോക്ഡൗണിനിടയില് അറസ്റ്റ് ചെയ്തത്.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സ്ത്രീകളുടെ പൗരത്വ സമരം തുടങ്ങുന്നതിന് നേതൃപരമായ പങ്കു വഹിച്ച സഫൂറയാണ് കലാപത്തിന് പിന്നിലെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ആദ്യം ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയ ഡല്‍ഹി പൊലീസ് പിന്നീട് സഫൂറക്കെതിരെ ഭീകര നിയമമായ യു.എ.പി.എ കുറ്റം ചുമത്തുകയാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.