Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ സാമുദായിക...

യു.പിയിൽ സാമുദായിക സംഘർഷത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു

text_fields
bookmark_border
യു.പിയിൽ സാമുദായിക സംഘർഷത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു
cancel

ലഖ്നോ: ഉത്തർപ്രദേശിലെ കസ്ഗഞ്ച് ജില്ലയിൽ രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ വെടിയേറ്റ് മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. അധികൃതരുടെ അനുവാദമില്ലാതെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന റാലിയുമായി ബന്ധപ്പെട്ടാണ് സംഘർഷം തുടങ്ങിയത്. റാലിയിൽ പെങ്കടുത്ത ചന്ദൻ ഗുപ്ത(22) ആണ് മരിച്ചത്. നെഞ്ചിലായിരുന്നു ചന്ദൻ ഗുപ്തക്ക് െവടിയേറ്റത്. കാലിൽ വെടിയേറ്റ നൗഷാദിനെ അലിഗഢിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ത്രിരംഗ യാത്ര എന്ന പേരിൽ നടത്തിയ റാലിയിലെ ബൈക്ക് യാത്രക്കാർ വിളിച്ച മുദ്രാവാക്യങ്ങൾ ബാദു നഗറിലെ ഒരു സംഘം തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. വാക്കുതർക്കത്തിനിടെ ഒരാൾ എതിർ സംഘാംഗത്തെ അടിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്ന് െപാലീസ് പറയുന്നു. 

വെടിവെപ്പ് നടത്തുന്നതിന് മുമ്പ് ഇരു ഗ്രൂപ്പുകളും പരസ്പരം കല്ലേറും നടത്തിയിരുന്നു. ഇപ്പോൾ സാഹചര്യം നിയന്ത്രണവിധേയമായെന്നും പ്രദേശം കനത്ത പൊലീസ് സുരക്ഷയിലാണെന്നും അധികൃതർ അറിയിച്ചു. പ്രതികളെ പിടികൂടാൻ െപാലീസ് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. 

അതേസമയം, സംഘർഷത്തിൽ ഉൾപ്പെട്ടിട്ടുെണ്ടന്ന ആരോപണം ബി.ജെ.പി നിഷേധിച്ചു. മരിച്ച ചന്ദൻ ഗുപ്ത ബി.ജെ.പി പ്രവർത്തകനല്ല. പാർട്ടിയല്ല റാലി നടത്തിയതെന്നും പ്രദേശത്തെ റസിഡൻസ് അസോസിയേഷനാണെന്നും ബി.ജെ.പി വാക്താവ് പറഞ്ഞു. 

ജനങ്ങൾ െഎക്യവും സമാധാനവും പാലിക്കണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒൗദ്യോഗിക ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. പ്രശ്നക്കാർെക്കതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അധികൃതർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsUp Communal ClashOne Died
News Summary - One killed during communal clash in up -India News
Next Story