‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ചർച്ചക്ക് കേന്ദ്രം
text_fieldsന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ബി.ജെ.പി അജണ്ട ചർച്ചചെയ്യാൻ പ്രധാനമന് ത്രി നരേന്ദ്ര മോദി വിവിധ പാർട്ടി അധ്യക്ഷന്മാരുടെ യോഗം വിളിച്ചു. രണ്ടാം മോദി സർക്കാറി െൻറ പ്രഥമ പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത സർവകക്ഷി യേ ാഗത്തിലാണ്, ലോക്സഭയിലും രാജ്യസഭയിലും പ്രാതിനിധ്യമുള്ള മുഴുവൻ രാഷ്ട്രീയ പാർ ട്ടികളുടെയും അധ്യക്ഷന്മാരെ ജൂൺ 19ലെ യോഗത്തിലേക്കു ക്ഷണിച്ചത്.
ഇതിനിടെ, വോട്ടുയ ന്ത്രം ഒഴിവാക്കി െതരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലാക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.
17ാം േലാക്സഭയുടെ പ്രഥമ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി ഞായറാഴ്ച വിളിച്ച സർവകക്ഷി യോഗത്തിൽ മുഴുവൻ പാർട്ടി പ്രതിനിധികളും പെങ്കടുത്തു. ജൂലൈ 26നാണ് സമ്മേളനം അവസാനിക്കുന്നത്. പൊതുതെരഞ്ഞെടുപ്പ് ഫലത്തിനുശേഷം ആദ്യമായും വർഷകാല സമ്മേളനത്തിനു മുന്നോടിയായും നടന്ന സർവകക്ഷിയോഗം ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. വിലപ്പെട്ട അഭിപ്രായങ്ങൾ അറിയിച്ച നേതാക്കളോട് നന്ദിയുണ്ട്.
ജനാഭിലാഷം നിറവേറ്റുന്ന തരത്തിൽ പാർലമെൻറിെൻറ സുഗമമായ നടത്തിപ്പിന് എല്ലാവരും ഒപ്പമുണ്ടാകുമെന്നും മോദി വ്യക്തമാക്കി. ലോക്സഭയിൽ ഇക്കുറി നിരവധി പുതുമുഖങ്ങളുണ്ടെന്നും അതിനാൽ പുതിയ ചിന്തയുണ്ടാകണമെന്നും മോദി സർവകക്ഷി യോഗത്തിൽ പറഞ്ഞു. കേന്ദ്രത്തിേലക്കും വിവിധ സംസ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒന്നിച്ചാക്കൽ ലക്ഷ്യമിട്ടുള്ള, ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രീതിയിലേക്കു മാറണമെന്ന് ബി.ജെ.പി ഏറെ നാളായി ആവശ്യപ്പെട്ടുവരുകയാണ്. യു.പി.എ സർക്കാറിെൻറ കാലത്ത് പാർലമെൻററി സമിതി ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുെന്നങ്കിലും 2014ൽ േമാദി സർക്കാർ വന്നശേഷമാണ് ബി.ജെ.പി വിഷയം ഏറ്റെടുത്തത്. ജൂൺ 19ന് വിളിച്ച പാർട്ടി അധ്യക്ഷന്മാരുടെ യോഗത്തിൽ മറ്റു പ്രധാന വിഷയങ്ങളും ചർച്ചചെയ്യുമെന്ന് മോദി അറിയിച്ചു.
2022ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികം, മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികം, പാർലമെൻറിെൻറ ഉൽപാദനക്ഷമത വർധിപ്പിക്കൽ, ജില്ലകളുടെ വികസനം എന്നിവയാണ് യോഗം ചർച്ചചെയ്യുന്ന മറ്റു പ്രധാന വിഷയങ്ങൾ. യോഗത്തിന് തൊട്ടുപിറ്റേന്ന് ലോക്സഭ-രാജ്യസഭ അംഗങ്ങൾക്ക് മോദിയുടെ അത്താഴവിരുന്നുമുണ്ട്. എം.പിമാർക്ക് സർക്കാറുമായി ആശയവിനിമയം നടത്തുന്നതിനും കാഴ്ചപ്പാട് പങ്കുവെക്കുന്നതിനുമാണ് വിരുന്ന് ഒരുക്കുന്നതെന്ന് പാർലമെൻററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഇൗ രണ്ടു തുടക്കങ്ങളും പാർലമെൻറ് അംഗങ്ങൾക്കിടയിൽ ടീം സ്പിരിറ്റുണ്ടാക്കുമെന്നും ജോഷി തുടർന്നു.
അതേസമയം, പ്രതിപക്ഷം യോഗത്തിൽ സർക്കാറിനെ അഭിനന്ദിച്ചതോടൊപ്പം ആദർശപരമായ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. രാഷ്ട്രപതി ഭരണത്തിലുള്ള ജമ്മു-കശ്മീരിൽ എത്രയും പെെട്ടന്ന് നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഗുലാം നബി യോഗത്തിൽ ആവശ്യപ്പെട്ടു. ഗവർണറിലൂടെ സ്വന്തം ഭരണം നടത്താനാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തൃണമൂൽ കോൺഗ്രസ് നേതാക്കളായ സുദീപ് ബേന്ദാപാധ്യായയും ഡെറിക് ഒബ്റേനും കേന്ദ്ര-സംസ്ഥാന ബന്ധവും ഫെഡറലിസത്തിനെതിരായ ആക്രമണവും യോഗത്തിൽ ഉന്നയിച്ചു. വോട്ടുയന്ത്രത്തിൽനിന്ന് തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലേക്ക് തിരികെ കൊണ്ടുപോകുന്നതടക്കമുള്ള തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ വേണമെന്നും തൃണമൂൽ നേതാക്കൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.