Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ മാലിന്യവണ്ടി...

യു.പിയിൽ മാലിന്യവണ്ടി തടഞ്ഞ് മുസ്‍ലിം യുവാവിനെ ക്രൂരമായി മർദ്ദിച്ച് പശുരക്ഷാ ഗുണ്ടകൾ

text_fields
bookmark_border
യു.പിയിൽ മാലിന്യവണ്ടി തടഞ്ഞ് മുസ്‍ലിം യുവാവിനെ ക്രൂരമായി മർദ്ദിച്ച് പശുരക്ഷാ ഗുണ്ടകൾ
cancel

ഉത്തർ പ്രദേശിൽ കാലിക്കടത്ത് ആരോപിച്ച് പശുരക്ഷാ ഗുണ്ടകൾ മാലിന്യവണ്ടിയുായി പോകുകയായിരുന്ന മുസ്‍ലിം യുവാവിനെ മർദ്ദിച്ച് അവശനാക്കി. ഉത്തർപ്രദേശിലെ മഥുരയിൽ ഡ്രൈവറായ യുവാവാണ് ആക്രമണത്തിന് ഇരയായത്.

മൃഗങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവറായ 35കാരൻ ആമിറാണ്‌ ഞായറാഴ്ച ക്രൂരമർദ്ദനത്തിന് ഇരയായത്. രാമേശ്വർ വാൽമീകിയെന്ന മഥുര ഗോവർധൻ പ്രദേശത്തെ താമസക്കാരനായി വാഹനം ഓടിച്ച ഡ്രൈവറെ ജനക്കൂട്ടം മർദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വെറുതെ വിടാൻ അക്രമികളോട് യാചിച്ച ആമിറിനെ അവർ ലെതർ ബെൽറ്റ് കൊണ്ട് അടിക്കുന്നത് വീഡിയോയിൽ കാണാം. സംഭവത്തിൽ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. മർദ്ദനമേറ്റയാളെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഗോ മാംസവും പശുക്കളെയും കടത്തുന്നതായി ആരോപിച്ചാണ് ആമിറിനെ മർദ്ദിച്ചത്. എന്നാൽ വാഹനം ഗ്രാമത്തിലെ ശുചീകരണ ഡ്രൈവിന്റെ ഭാഗമായി മൃഗങ്ങളുടെ അവശിഷ്ടം നീക്കം ചെയ്യാൻ ഉപയോഗിച്ചതാണെന്നാണ് പൊലീസ് പിന്നീട് കണ്ടെത്തിയത്. രാമേശ്വർ വാൽമീകിയെന്ന മഥുര ഗോവർധൻ ഏരിയാ നിവാസിയാണ് വാഹനം അയച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.


മൃഗങ്ങളുടെ ശരീരാവശിഷ്ടം നീക്കാൻ ജില്ലാ പഞ്ചായത്തിന്റെ ലൈസൻസ് ഇദ്ദേഹത്തിനുണ്ടെന്നും കണ്ടെത്തി. വാഹനത്തിനകത്ത് ഗോമാംസമോ ബീഫോ ഇല്ലെന്ന് തങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായും പൊലീസ് വ്യക്തമാക്കി. തീവ്ര ഹിന്ദുത്വ സംഘടന പ്രവർത്തകരായ 16 പേർക്കെതിരെയാണ് കേസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cow vigilantesmuslim manUP man
News Summary - On Camera, Muslim Man Assaulted Over Cow Smuggling Rumours In UP's Mathura
Next Story