
ഇന്ത്യയിൽ രണ്ടാമത്തെ ഒമിക്രോൺ മരണം, മരിച്ചത് രാജസ്ഥാനിലെ 73കാരൻ
text_fieldsന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. രാജസ്ഥാനിലെ ഉദയ്പൂരിലെ 73കാരനാണ് രോഗബാധയെ തുടർന്ന് മരിച്ചത്. രാജസ്ഥാനിലെ ആദ്യ ഒമിക്രോൺ മരണമാണിത്.
ഡിസംബർ 15നാണ് 73കാരന് കോവിഡ് പോസിറ്റീവാകുന്നത്. ഡിസംബർ 21നും 22നും നടത്തിയ പരിശോധനയിൽ പരിശോധനഫലം നെഗറ്റീവായിരുന്നു. എന്നാൽ ജനിതക ശ്രേണീകരണത്തിന് അയച്ച ഇദ്ദേഹത്തിന്‍റെ സാമ്പിൾ പരിശോധനയിൽ ഒമിക്രോൺ വകഭേദമാണ് സ്ഥിരീകരിച്ചതെന്ന് ഡിസംബർ 25ന് ഫലം വന്നതായും ജില്ല മെഡിക്കൽ ഓഫിസർ ഡോ. ദിനേഷ് ഖരാദി പറഞ്ഞു.
തുടർന്ന് എം.ബി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച വെളുപ്പിന് മരിച്ചു. പോസ്റ്റ് കോവിഡ് ന്യൂമോണിയയെ തുടർന്നാണ് മരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ പ്രമേഹം, രക്തസമ്മർദ്ദം, ഹൈപ്പോ തൈറോയിഡിസം എന്നിവയുമുണ്ടായിരുന്നു. ഉദയ്പൂരിൽ ഇതുവരെ നാലുപേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിൽ രാജ്യത്തെ ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചിരുന്നു. 52കാരനാണ് മരിച്ചത്. പ്രമേഹ രോഗിയായിരുന്നു ഇദ്ദേഹം. നൈജീരിയയിൽ നിന്ന് മടങ്ങിയെത്തിയ 52കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
