Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരി ഫയൽസ് നുണകളുടെ...

കശ്മീരി ഫയൽസ് നുണകളുടെ കൂമ്പാരമെന്ന് ഉമർ അബ്ദുല്ല

text_fields
bookmark_border
Kashmir files, Omar Abdullah
cancel

പണ്ഡിറ്റുകൾ കശ്മീർവിട്ടത് ജഗൻ മോഹൻ ഗവർണറായിരുന്നപ്പോൾ

ശ്രീനഗർ: വിവേക് അഗ്നിഹോത്രിയുടെ വിവാദ സിനിമ 'ദ കശ്മീർ ഫയൽസ്' നുണകളുടെ കൂമ്പാരമാണെന്ന് മുൻ കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. കശ്മീർ ഫയൽസ് കച്ചവട സിനിമയാണെങ്കിൽ ആർക്കും എതിർപ്പില്ല. പക്ഷേ, അത് യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എടുത്ത സിനിമയാണെന്ന് നിർമാതാക്കൾ അവകാശപ്പെടുമ്പോൾ എന്താണ് യാഥാർഥ്യം എന്നുകൂടി പറയേണ്ടിവരുമെന്നും കുൽഗാം ജില്ലയിലെ ദമാൽ ഹഞ്ചിപുരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഉമർ അബ്ദുല്ല കൂട്ടിച്ചേർത്തു.

കശ്മീരിന്റെ സംസ്കാരത്തിന് (കശ്മീരിയത്ത്) കളങ്കമായി തീർന്ന സംഭവമാണ് പണ്ഡിറ്റുകളുടെ പലായനം. അത് സംഭവിക്കുമ്പോൾ ഫാറൂഖ് അബ്ദുല്ലയായിരുന്നില്ല കശ്മീർ മുഖ്യമന്ത്രി. ബി.ജെ.പിയുടെ പിന്തുണയോടെ ഭരിച്ച വി.പി. സിങ് നിയോഗിച്ച ഗവർണർ ജഗൻമോഹന്റെ ഭരണമായിരുന്നു അപ്പോൾ കശ്മീരിൽ. കശ്മീരി പണ്ഡിറ്റുകൾ ഇരയായ അതേ തോക്കിനു മുന്നിൽ ഇരകളായി തീർന്ന മുസ്‍ലിംകളുടെയും സിഖുകാരുടെയും ത്യാഗത്തെ വിസ്മരിക്കുന്നത് അനീതിയാണ്. താഴ്വര വിട്ടുപോയ മുസ്‍ലിംകളിൽ നിരവധിപേർ ഇനിയും തിരിച്ചെത്തിയിട്ടുമില്ലെന്നോർക്കണം. ഈ സിനിമ നിർമിച്ചവരുടെ ഉദ്ദേശ്യം പണ്ഡിറ്റുകളെ തിരികെ കൊണ്ടുവരുകയല്ല, അവരെ ഇപ്പോഴും അകറ്റിത്തന്നെ നിർത്തണമെന്നാണ് -ഉമർ അബ്ദുല്ല പറഞ്ഞു.

'1990ലും അതിനുശേഷവും അനുഭവിച്ച വേദനയും കഷ്ടപ്പാടും പഴയപടിയാക്കാനാവില്ല. കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷിതത്വബോധം അവരിൽനിന്ന് തട്ടിയെടുത്തതും താഴ്‌വര വിട്ട് അവർക്ക് പോകേണ്ടിവന്നതും കശ്മീരിയത്തിന് കളങ്കമാണ്. വിഭജനം അവസാനിപ്പിക്കാനുള്ള വഴികളാണ് കണ്ടെത്തേണ്ടത്. അല്ലാതെ അത് കൂടുതൽ വഷളാക്കുകയല്ല' - ഇതേക്കുറിച്ച് പിന്നീട് ഉമർ അബ്ദുല്ല ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്.

എന്നാൽ, 'ഇത്രയുംകാലം താങ്കൾ എന്തുകൊണ്ടാണ് നിശ്ശബ്ദനായിരുന്നത്' എന്ന ഒരു കശ്മീരി പണ്ഡിറ്റിന്റെ ചോദ്യത്തിനും ഉമർ മറുപടി പറഞ്ഞു. 'വർഷങ്ങളായി ഞാനിത് പറഞ്ഞുകൊണ്ടിരിക്കുന്നത് താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല, മുഖ്യമന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും ഞാനിത് പറയുന്നുണ്ട്.' എന്നായിരുന്നു ഉമർ അബ്ദുല്ലയുടെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omar AbdullahKashmir files
News Summary - Omar Abdullah says Kashmir files are a heap of lies
Next Story