ബലാത്സംഗ ഇരക്കെതിരായ പരാമർശം; ഒഡിഷ മന്ത്രി രാജിവെച്ചു
text_fieldsഭുവനേശ്വർ: ബലാത്സംഗക്കേസിലെ ഇരക്കെതിരായ പരാമർശം നടത്തിയത് വിവാദമായതിനെ ത ുടർന്ന് ഒഡിഷ കൃഷിമന്ത്രി പ്രദീപ് മഹാരഥി രാജിവെച്ചു. പിപിലിയിൽ നടന്ന കൂട്ടബലാത ്സംഗക്കേസിൽ അറസ്റ്റിലായ രണ്ടു പേരെ ഭുവനേശ്വർ കോടതി വെറുതെവിട്ടിരുന്നു. ഇൗ സാഹചര്യത്തിൽ ഇരയെ അപഹസിക്കുംവിധം പിപിലിയെ പ്രതിനിധാനം ചെയ്യുന്ന ബി.ജെ.പി മന്ത്രി പ്രസ്താവനയിറക്കുകയായിരുന്നു.
തനിക്ക് ഇരയോട് സഹതാപമുണ്ടെങ്കിലും കോടതിവിധിയെ മാനിക്കുന്നുവെന്നും സത്യം വിജയിക്കുകതന്നെ ചെയ്യുമെന്ന് താൻ നേരത്തേ പറഞ്ഞിരുന്നുവെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാൽ, പ്രസ്താവനക്കെതിരെ പ്രതിപക്ഷമായ കോൺഗ്രസ് കടുത്ത വിമർശനം ഉന്നയിച്ചു. സ്വന്തം പാർട്ടിയായ ബി.ജെ.പിയും പ്രദീപിെൻറ രാജി ആവശ്യപ്പെട്ടു. 2011 നവംബർ 28ന് പിപിലിയിലെ കൃഷിയിടത്തിൽ അർധനഗ്നയായി അബോധാവസ്ഥയിൽ 19കാരിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടി പിന്നീട് മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.