ലോക്ക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടി ഒഡീഷ
text_fieldsഭുവനേശ്വർ: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടി ഒഡീഷ സർക്കാ ർ. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂൺ 17 വരെ അടച്ചിടും. ഏപ്രിൽ 30 വരെ തീവ ണ്ടി, സർവീസുകളും പൊതുഗതാഗതവും നിർത്തിവെക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടതായും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു.
ലോക്ക്ഡൗൺ കാലത്തുണ്ടായ അടച്ചടക്കവും ജനങ്ങളുടെ ത്യാഗവും കോവിഡിനെതിരെ പൊരുതാൻ കൂടുതൽ ശക്തി നൽകി. കൊറോണ വൈറസ് നൂറ്റാണ്ടിൽ മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ്. എല്ലാവരും അത് മനസിലാക്കുകയും ധൈര്യത്തോടെയും ഐക്യത്തോടെയും അതിനെ നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭക്ഷ്യ സുരക്ഷ പദ്ധതി പ്രകാരം സംസ്ഥാനെത്ത 3.3 ജനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്തു. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലേക്കായി 5.65 ലക്ഷം മെട്രിക് ടൺ ധാന്യങ്ങളാണ് വിതരണം ചെയ്തത്. കൃഷി , മൃഗസംരക്ഷണം തുടങ്ങിയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സുഗമമാക്കാനുള്ള നടപടി സ്വീകരിക്കും. ചരക്ക് ഗതാഗതത്തിന് തടസമുണ്ടാകില്ല. ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും നവീൻ പട്നായിക് അറിയിച്ചു.
ഒഡീഷയിൽ ഇതുവരെ 44 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഒരു മരണവും റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.