ഒഡീഷയിലും എൻ.പി.ആർ നടപടികൾ തുടങ്ങുന്നു
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ എൻ.പി.ആർ(ദേശീയ ജനസംഖ്യ രജ ിസ്റ്റർ) നടപടികൾക്ക് തുടക്കം കുറിക്കാൻ ഒഡീഷയും. ഏപ്രിൽ 16 മുതൽ എൻ.പി.ആറിനുള്ള നടപടികൾ തുടങ്ങുമെന്ന് ഒഡീഷയിലെ സെൻസെസ് ഓഫീസർ അറിയിച്ചു. 45 ദിവസത്തിനുള്ളിൽ എൻ.പി.ആർ പുതുക്കൽ പൂർത്തിയാക്കാനാണ് ഒഡീഷ ലക്ഷ്യമിടുന്നത്. ബി.ജെ.ഡ ി-ബി.ജെ.പി സഖ്യമാണ് ഒഡീഷ ഭരിക്കുന്നത്.
ഏപ്രിൽ 16ന് തുടങ്ങി 45 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് എൻ.പി.ആർ പുതുക്കൽ പൂർത്തിയാക്കും. 2010ന് സമാനമായി എല്ലാ വീടുകളിലും എന്യൂമറേറ്റർമാർ ചോദ്യാവലിയുമായി എത്തും. ഇതിന് ഒരു ലക്ഷം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. അധ്യാപകരാണ് എന്യൂമറേറ്റർമാരിൽ ഭൂരിപക്ഷവും. 2010ൽ നിന്ന് വിഭിന്നമായി ചില വിവരങ്ങൾ ഇക്കുറി അധികമായി രേഖപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
2010ൽ എന്യുമറേറ്റർമാർ വ്യക്തികളുടെ പേര് അവരുടെ അച്ഛൻ, അമ്മ, ഭാര്യ അല്ലെങ്കിൽ ഭർത്താവിൻെറ പേര് എന്നിവയാണ് രേഖപ്പെടുത്തിയത്. എന്നാൽ, 2020ൽ അച്ഛൻെറയും അമ്മയുടേയും പേരിനൊപ്പം ജനനതീയതിയും ജനനസ്ഥലവും കൂടി നൽകണം. രാജ്യത്തിന് പുറത്താണ് രക്ഷിതാക്കളുടെ ജനനമെങ്കിൽ ആ സ്ഥലം കൃത്യമായി രേഖപ്പെടുത്തണമെന്നും എൻ.പി.ആർ നിഷ്കർഷിക്കുന്നു. 2020ലെ എൻ.പി.ആറിൽ വ്യക്തികൾ അവരുടെ ആധാർ നമ്പർ, മൊബൈൽ നമ്പർ, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ എന്നിവ കൂടി നൽകണം. 2010ൽ ഇത് നിർബന്ധമായിരുന്നില്ല.
തിങ്കളാഴ്ച ബി.ജെ.ഡിയുടെ രാജ്യസഭാ എം.പി സാസ്മിത് പാത്ര സി.എ.എയെ അനുകൂലിക്കുന്നുവെന്നും എൻ.ആർ.സിയെ പിന്തുണക്കുന്നിെല്ലന്നും വ്യക്തമാക്കിയിരുന്നു. എൻ.പി.ആറിനെ കുറിച്ചുള്ള ചോദ്യത്തിന് അതൊരു സ്വാഭാവിക നടപടി മാത്രമാണെന്നായിരുന്നു അദ്ദേഹത്തിൻെറ മറുപടി. നേരത്തെ കേരളവും പശ്ചിമബംഗാളും ഉൾപ്പടെ പല സംസ്ഥാനങ്ങളും എൻ.പി.ആറിനോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.