Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

പ്രണയവിവാഹത്തിന് തടസ്സം; പിതാവിനെ മകളും കാമുകനും ചേർന്ന് കൊന്നു

text_fields
bookmark_border
crime
cancel

ബംഗളൂരു: കുനിഗലിൽ സ്‌കൂൾ അധ്യാപകൻ മാരിയപ്പ (47) കൊല്ലപ്പെട്ട സംഭവത്തിൽ മകളും കാമുകനും ഉൾപ്പെടെ എട്ടു പേരെ കുനിഗൽ പൊലീസ് അറസ്റ്റ് ചെയ്തു. മകൾ ഹേമലതയുടെ പ്രണയബന്ധത്തെ എതിർത്തതിനെത്തുടർന്ന് കാമുകന്റെ സഹായത്തോടെ മാരിയപ്പയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ മാസം 10നായിരുന്നു സംഭവം.ഹേമലത, കാമുകൻ ശാന്തകുമാർ, മാരിയപ്പയുടെ ഭാര്യ ശോഭ എന്നിവരെയും മറ്റ് അഞ്ചുപേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.തുമകൂരുവിലെ സ്‌കൂളിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു മാരിയപ്പ. ക്ഷേത്രത്തിൽനിന്ന് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.

ശാന്തകുമാറുമായി ഹേമലത അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ ബന്ധം അറിഞ്ഞ മാരിയപ്പ ശാന്തകുമാറിനെ മർദിക്കുകയും മകളിൽനിന്ന് മാറിനിൽക്കാൻ താക്കീത് നൽകുകയും ചെയ്തു. ഇതോടെയാണ് മാരിയപ്പയെ ഇല്ലാതാക്കാൻ ശാന്തകുമാർ പദ്ധതിയിട്ടത്. ഹേമലതയും ശോഭയും ശാന്തകുമാറിനെ സഹായിക്കുകയായിരുന്നു.വീട്ടിലേക്കു മടങ്ങുകയായിരുന്ന മാരിയപ്പയെ ശാന്തകുമാറും നാലുപേരും ചേർന്ന് ആക്രമിച്ച് കഴുത്തറുക്കുകയായിരുന്നു. മാരിയപ്പ ഒറ്റക്ക് വീട്ടിലേക്കു മടങ്ങിയ വിവരം ഹേമലതയും ശോഭയും ചേർന്നാണ് ശാന്തകുമാറിനെ അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMurder
News Summary - Obstacle to love marriage- Father killed by daughter and boyfriend
Next Story