പി.എസ്. കൃഷ്ണൻ അന്തരിച്ചു
text_fieldsന്യൂഡൽഹി: മണ്ഡൽ കമീഷൻ രൂപവത്കരണത്തിൽ പങ്കാളിയായ പി.എസ്. കൃഷ്ണൻ (86) ഡൽഹിയിൽ അ ന്തരിച്ചു. ഞായാറാഴ്ച രാവിലെ ഡൽഹി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന ്തപുരം സ്വദേശിയായ പി.എസ്. കൃഷ്ണൻ 1956 ആന്ധ്ര കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. സർക്കാർ ജോലിയിൽ ഒ.ബി.സി വിഭാഗത്തിന് 27 ശതമാനം സംവരണം, എസ്.സി-എസ്.ടി അതിക്രമം തടയൽ നിയമം 1989, എസ്.സി, എസ്.ടി ദേശീയ കമീഷന് ഭരണഘടന പദവി നൽകൽ തുടങ്ങിയവക്കുവേണ്ടി അഹോരാത്രം പ്രയത്നിച്ചു.
സാമൂഹികനീതിക്കും ദലിത്, ആദിവാസി, ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും വേണ്ടി ഔദ്യോഗിക ജീവിതം നീക്കിവെച്ചു. സർക്കാർ ജോലിയിൽ ഒ.ബി.സി വിഭാഗത്തിന് 27 ശതമാനം നൽകണമെന്ന മണ്ഡൽ കമീഷൻ നിർദേശം വി.പി. സിങ് സർക്കാർ നടപ്പാക്കുേമ്പാൾ സാമൂഹികക്ഷേമ മന്ത്രാലയത്തിെൻറ തലവനായിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 27 ശതമാനം ഒ.ബി.സി സംവരണം നടപ്പാക്കുന്നതു സംബന്ധിച്ച് 2006ൽ കേന്ദ്ര മാനവശേഷി വികസന മന്ത്രി അർജുൻ സിങ് അദ്ദേഹത്തെ ഓണററി അഡ്വൈസറായി നിയമിച്ചിരുന്നു.
വിരമിച്ച ശേഷവും സാമൂഹികനീതിക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുമായി കൈകോർത്തിരുന്നു. ‘എ ക്രൂസേഡ് ഫോർ സോഷ്യൽ ജസ്റ്റിസ്’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. ഭാര്യ: ശനിത, മകൾ: ശുഭ, മരുമകൻ: ചന്ദ്രശേഖർ. മൃതദേഹം ഞായാറാഴ്ച വൈകീട്ട് ലോധി റോഡിലെ ശ്മശാനത്തിൽ സംസ്കരിച്ചു. പി.എസ്. കൃഷ്ണെൻറ മരണത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.