‘ന്യായ്’ പദ്ധതി; പേരു നൽകിയത് പ്രിയങ്ക
text_fieldsനയുതം ആയ് യോജന (ന്യായ്) എന്ന ചുരുക്കപ്പേരാണ് കോൺഗ്രസ് പദ്ധതിക്ക് നൽകിയിട്ടുള്ളത്. ന്യായ് എന്ന ഹിന്ദി വാക്കിന് അർഥം നീതി. പേരു നൽകിയ ത് പ്രിയങ്ക ഗാന്ധി. ഒരു കുടുംബത്തിെൻറ പ്രതിമാസവരുമാനം 12,000 രൂപയിൽ കു റയുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. കുടുംബത്തിെൻറ അധ്വാനശേ ഷിയിൽനിന്നുള്ള വരുമാനം അത്രത്തോളമില്ലെങ്കിൽ ബാക്കി തുക സർക്കാ ർ സഹായമായി ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. വരുമാനത്തിന് അനുസൃതമായി ഒാരോ കുടുംബത്തിനും നൽകുന്ന തുക വ്യത്യസ്തം. പരമാവധി 6,000 രൂപ.
അഞ്ചു കോടി കുടുംബങ്ങൾ
ജനസംഖ്യയിൽ ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന അഞ്ചു കോടി കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. ഒരു കുടുംബത്തിൽ അഞ്ചുപേർ എന്നകണക്കിൽ 25 കോടി ആളുകൾക്ക് പ്രയോജനപ്പെടുമെന്നാണ് വിശദീകരണം. ഇത് ആകെ ജനസംഖ്യയുടെ അഞ്ചിലൊന്നു വരും.
പ്രതിദിനം 200 രൂപ
ഒരു കുടുംബത്തിന് പ്രതിവർഷം പരമാവധി 72,000 രൂപ അഥവാ, പ്രതിമാസം 6,000 രൂപ. അഞ്ചംഗ കുടുംബമെന്ന കണക്കുപ്രകാരം ഒരാൾക്ക് മാസംതോറും കിട്ടുന്നത് 1,200 രൂപ. ഇതനുസരിച്ച് ഒരാൾക്ക് പ്രതിദിന സഹായം 40 രൂപ. ഒരു ദരിദ്ര കുടുംബത്തിന് കിട്ടുന്ന പ്രതിദിന സഹായം 200 രൂപ.
വേണ്ടത് 3.60 ലക്ഷം കോടി
പദ്ധതി നടപ്പാക്കാൻ ശരാശരി 3.60 ലക്ഷം കോടി രൂപ വേണം. പണം എവിടെ നിന്ന്? മേൽത്തട്ട് വിഭാഗങ്ങളിൽനിന്നുള്ള നികുതി വരുമാനം വർധിക്കേണ്ടിവരും. വിഭവ സമാഹരണത്തിനുള്ള വഴികളും മറ്റു വിശദാംശങ്ങളും രണ്ടു മൂന്നു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്.
മാതൃക യൂറോപ്പ്
ബ്രിട്ടനും യൂറോപ്പിലെ മറ്റു വികസിത രാജ്യങ്ങളും താഴ്ന്ന വരുമാനക്കാർക്ക് സ്ഥിരവരുമാനം ഉറപ്പുനൽകുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. ദരിദ്രവിഭാഗങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായം ഭക്ഷണ, വസ്ത്ര ചെലവിനങ്ങളിലായി സമ്പദ്വ്യവസ്ഥയിലേക്കുതന്നെ ഒഴുകിയെത്തും. കൂടുതൽ വരുമാനമുള്ളവരിൽനിന്ന് നികുതി പിരിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.