സുരക്ഷ കിറ്റുകളില്ല: ഡൽഹിയിൽ നഴ്സുമാരുടെ സമരം
text_fieldsന്യൂഡൽഹി: രാജ്യതല്സഥാനത്ത് കോവിഡ് 19 വ്യാപനം ഉയർന്നതോതിൽ എത്തി നിൽക്കെ പ്രതി രോധ പ്രവർത്തനത്തിനിറങ്ങുന്നവർക്ക് സുരക്ഷ സംവിധാനങ്ങളോ ക്വാറൻറീൻ സൗകര്യമേ ാ ലഭ്യമാക്കാത്തതിൽ പ്രതിഷേധം ശക്തം.
ഡൽഹിയിൽ കോവിഡ് ബാധിതരെ ചികിത്സിക്കുന്ന പ ്രധാന ആശുപത്രിയായ എൽ.എൻ.ജെ.പിയിൽ നഴ്സുമാർ വ്യാഴാഴ്ച സമരത്തിലേക്ക് കടന്നു. ആ ശുപത്രിയിലെ റസിഡൻറ് ഡോക്ടറേയും നഴ്സിങ് ഓഫിസറേയും കോവിഡ് ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സമരം ആരംഭിച്ചത്.
കോവിഡ് 19 ചികിത്സക്കായി സർക്കാർ പ്രത്യേകം തിരഞ്ഞെടുത്ത ആശുപത്രിയാണ് എൽ.എൻ.ജെ.പിയെന്നും എന്നിട്ടുപോലും തങ്ങൾക്ക് മതിയായ സുരക്ഷ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടില്ലെന്നും സമരത്തിന് ഇറങ്ങിയ നഴ്സുമാർ പറഞ്ഞു. 15 ദിവസം തുടർച്ചയായി ജോലി ചെയ്യുന്ന നഴ്സുമാർ തുടർന്നുള്ള 15 ദിവസം ക്വാറൻറീനിൽ പോകണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഇവർക്ക് നിലവിൽ താമസ സൗകര്യം നൽകിയിട്ടുള്ളത് ആശുപത്രിക്ക് സമീപത്തെ ഡെൻറൽ കോളജ് കെട്ടിടത്തിലെ ഹാളിലാണ്. 30 നഴ്സുമാർ വീതം രണ്ട് ഹാളുകളിലാണ് കഴിയുന്നത്.
രണ്ട് ടോയ്െലറ്റ് മാത്രമാണ് ഇത്രയും പേർക്ക് നൽകിയിരിക്കുന്നത്. ആവശ്യമായ ഭക്ഷണം പോലും ലഭ്യമാക്കുന്നില്ലെന്നും എൽ.എൻ.ജെ.പിയിലെ നഴ്സസ് യൂനിയൻ എക്സിക്യൂട്ടിവ് അംഗം പറഞ്ഞു. ഡോക്ടർമാർ പ്രതിഷേധിച്ചതിനെ തുടർന്ന് അവർക്ക് താമസിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ സർക്കാർ സൗകര്യം ഏർപ്പെടുത്തിയിരുന്നു.
അതിനിടെ, കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മലയാളി നഴസ് സ്മിതയുടെ രണ്ടു കുട്ടികളുടേയും ഫലം നെഗറ്റീവാണ്. സ്മിതക്കൊപ്പം രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ജനറൽ വാർഡിൽ തുടരുന്ന കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.