Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡോ. കഫീൽഖാനെ ഉടൻ...

ഡോ. കഫീൽഖാനെ ഉടൻ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈകോടതി

text_fields
bookmark_border
ഡോ. കഫീൽഖാനെ ഉടൻ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈകോടതി
cancel

ന്യൂഡല്‍ഹി: പൗരത്വ സമരത്തില്‍ പങ്കെടുത്തതിന് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത സാമൂഹിക പ്രവര്‍ത്തകനും ശിശുരോഗ വിദഗ്ധനുമായ ഡോ. കഫീല്‍ ഖാനെ ഉടൻ മോചിപ്പിക്കാൻ ഹൈകോടതി ഉത്തരവ്. മോചനം ആവശ്യപ്പെട്ട് മാതാവ് നുസ്ഹത്ത് പർവീൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയിലാണ് അലഹബാദ് ഹൈകോടതിയുടെ ഉത്തരവുണ്ടായത്.

കഫീൽഖാന് മേൽ ചുമത്തിയ ദേശ സുരക്ഷാ നിയമ പ്രകാരമുള്ള (എൻ.എസ്.എ) കുറ്റവും കോടതി തള്ളി. ഉടൻ മോചിപ്പിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാറിനോട് കോടതി നിർദേശിച്ചു. ഹരജി 15 ദിവസത്തിനകം തീർപ്പാക്കാൻ അലഹബാദ് ഹൈകോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ട പശ്ചാത്തലത്തിലായിരുന്നു അന്തിമവാദം നടന്നത്.

ഒടുവിൽ വാദം കേൾക്കുമ്പോൾ തന്നെ തന്നെ യോഗി സർക്കാറിനെ കടുത്ത ഭാഷയിൽ കോടതി വിമർശിച്ചിരുന്നു.ഉടൻ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. ജനാധിപത്യ വിരുദ്ധമായ നടപടിയാണ് യു.പി സർക്കാരിൽ നിന്നും കഫീൽഖാനെതിരെയുണ്ടായതെന്ന് കോടതി വിലയിരുത്തിയിരുന്നു. അദ്ദേഹത്തിനെതിരെ ദേശ സുരക്ഷാ നിയമം ചുമത്തിയത് എന്തിനെന്ന് ചോദ്യത്തിന് യു.പി സർക്കാറിന് കൃത്യമായ മറുപടി ഇല്ലാത്തതും കോടതി നിരീക്ഷിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂർ, ജസ്റ്റിസ് സൗമിത്ര ദയാൽ സിങ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.

കഫീൽ ഖാന്‍റെ ജാമ്യ ഹരജി അലഹബാദ് ഹൈകോടതി അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിനിടെയാണ് മാതാവ് നുസ്ഹത്ത് പർവീൻ ഹേബിയസ് കോർപസ് ഹരജി നൽകി‍യത്. കേസ് കേള്‍ക്കുന്നത് പത്തു ദിവസത്തേക്ക് വീണ്ടും നീട്ടിവെക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അലഹബാദ് ഹൈകോടതി ബെഞ്ച് കഴിഞ്ഞ വാദം കേൾക്കലിൽ 14 ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു.

ജനുവരി 29നാണ് കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. അലിഗർ മുസ്ലിം യൂനിവേഴ്സിറ്റിയിൽ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൽ പ്രകോപനപരമായി സംസാരിച്ചു എന്നതാണ് അദ്ദേഹത്തിനുമേൽ ചുമത്തിയിരിക്കുന്ന കുറ്റം. ആഗസ്റ്റ് നാലിന് യു.പി ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവിലാണ് എൻ.എസ്.എ ചുമത്താൻ തീരുമാനിച്ചത്.

അലിഗർ ജില്ല മജിസ്ട്രേറ്റിന്‍റെയും യു.പിയിലെ പ്രത്യേക ഉപദേശക സമിതിയുടേയും നിർദേശ പ്രകാരമായിരുന്നു നടപടി. തുടർന്ന് മെയ് ആറിന് തടവ് മൂന്നുമാസം കൂടി നീട്ടി. യു.പി ഗവർണർ ആനന്ദി ബെൻ പട്ടേലാണ് തന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് തടവ് നീട്ടിയത്.

ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് (ബി.ആർ.ഡി) മെഡിക്കൽ കോളജിൽ 2017 ൽ ഓക്സിജൻ സിലിണ്ടറുകളുടെ അഭാവം മൂലം നിരവധി കുട്ടികൾ മരിച്ചിരുന്നു. അന്ന് സ്വന്തം ചിലവിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച് കുട്ടികളുടെ ജീവൻ രക്ഷിച്ചത് കഫീൽഖാനാണ്. ഈ സംഭവത്തിന് ശേഷമാണ് സർക്കാറിന്‍റെ പ്രതിഛായ മോശമാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കഫീൽഖാനെതിരെ യോഗി ആദിത്യ നാഥ് സർക്കാര പ്രതികാര നടപടികൾ ആരംഭച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr. Kafeel KhanAllahabad HCNSA Charges
Next Story