പ്രവാസികളുടെ മൃതദേഹങ്ങൾ തൂക്കി വിലയിടുന്നതിനെതിരെ നിരാഹാരം തുടങ്ങി
text_fieldsന്യൂഡൽഹി: വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതേദഹങ്ങൾ തൂക്കി വിലയീടാക്കുന്ന തിനെതിരെ മലബാർ െഡവലപ്മെൻറ് ഫ്രണ്ട് (എം.ഡി.എഫ്) ന്യൂഡൽഹി ജന്തർമന്തറിൽ നിരാഹ ാരസമരം തുടങ്ങി. എം.ഡി.എഫ് ദേശീയ പ്രസിഡൻറ് കെ.എം. ബഷീർ, ഡൽഹി ചാപ്റ്റർ പ്രസിഡൻറ് അബ്ദുല്ല കാവുങ്ങൽ എന്നിവരാണ് രണ്ടു ദിവസത്തെ നിരാഹാരസമരത്തിന് നേതൃത്വം നൽകുന്നത്.
ഇന്ത്യൻ നാഷനൽ ലീഗ് ദേശീയ പ്രസിഡൻറ് മുഹമ്മദ് സുലൈമാൻ, പ്രാദേശിക കക്ഷികളുടെ ദേശീയ കൂട്ടായ്മയുടെ കൺവീനർ അഡ്വ. അലി മുഹമ്മദ് മാസ്, അഡ്വ. ശദാബ് ഖാൻ ഡൽഹി എന്നിവർ ആദ്യദിനം സമരപ്പന്തലിലെത്തി നിരാഹാര സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ചു.
ഇന്ത്യയേക്കാളും ദരിദ്രമായ ഏഷ്യൻ രാജ്യങ്ങൾപോലും വിദേശത്ത് മരിച്ച പൗരന്മാരുെട മൃതേദഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുേമ്പാഴാണ് മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾക്ക് ഇന്ത്യ വിലയിടുന്നതെന്ന് നിരാഹാരപ്പന്തലിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ കെ.എം. ബഷീർ പറഞ്ഞു. രാഷ്ട്രനിർമാണത്തിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസികളോടുള്ള മനുഷ്യത്വവിരുദ്ധമായ ഇൗ സമീപനം തിരുത്താൻ കേന്ദ്ര സർക്കാറിന് നയപരമായ തീരുമാനം എടുത്താൽ മതിയെന്ന് ബഷീർ ചൂണ്ടിക്കാട്ടി.
എം.ഡി.എഫ് ഒാർഗനൈസിങ് സെക്രട്ടറി അബ്ദുറഹ്മാൻ എടക്കുനി, ഡൽഹി ചാപ്റ്റർ പ്രസിഡൻറ് അബ്ദുല്ല കാവുങ്ങൽ, ൈവസ് പ്രസിഡൻറ് നുസ്റത്ത് ജഹാൻ, എം.ഡി.എഫ് സെക്രട്ടറി ശൈഖ് ശാഹിദ്, അബ്ദുൽ കരീം, സന്തോഷ് കുമാർ, ബാബു അബ്ദുൽ ഗഫൂർ, സി.എൻ. അബൂബക്കർ കരീം വളാഞ്ചേരി എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. വെള്ളിയാഴ്ച വൈകീട്ട് നിരാഹാരസമരം അവസാനിപ്പിച്ചശേഷം എം.ഡി.എഫ് പ്രതിനിധി സംഘം കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവുമായി ചർച്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.