കണക്കെടുപ്പിൽ കൊഴിഞ്ഞ നാളുകൾ
text_fieldsഗുവാഹതി: അസമിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യാനന്തര കാലംതൊട്ട് ശ നിയാഴ്ച ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി) പ്രസിദ്ധീകരിച്ചതു വരെയുള്ള സംഭവവികാസ ങ്ങളുടെ നാൾവഴി ഇനി പറയുന്നു:
1950: വിഭജനാനന്തരം കിഴക്കൻ പാകിസ്താനിൽനിന്ന് അസമിലേക്കുള്ള അഭയാർഥി പ്രവാഹത്തെ തുടർന്ന് കുടിയേറ്റ (അസമിൽനിന്ന് പുറത്താക്ക ൽ) നിയമം നിലവിൽവന്നു.
1951: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ജനസംഖ്യ കണക്കെടുപ്പ്. ഇതി െൻറ അടിസ്ഥാനത്തിൽ ആദ്യ ദേശീയ പൗരത്വപ്പട്ടിക തയാറാക്കി.
1957: കുടിയേറ്റ (അസമി ൽനിന്ന് പുറത്താക്കൽ) നിയമം റദ്ദാക്കി.
1964-65: കിഴക്കൻ പാകിസ്താനിലെ അസ്വസ്ഥതക ളെ തുടർന്ന് അഭയാർഥി പ്രവാഹം.
1971: യുദ്ധവും കലാപവും കാരണം വീണ്ടും പുതിയ അഭയാർഥ ി പ്രവാഹം. കിഴക്കൻ പാകിസ്താൻ, സ്വതന്ത്ര ബംഗ്ലാദേശ് ആയി മാറി.
1979-1985: വിദേശികളെ കണ്ടെത്തി അവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ട് ഓൾ അസം സ്റ്റുഡൻറ്സ് യൂനിയൻ(എ.എ.എസ്.യു), ഓൾ അസം ഗണ സൻഗ്രാം പരിഷത്ത് (എ.എ.ജി.എസ്.പി) എന്നിവയുടെ നേതൃത്വത്തിൽ അസമിൽ ആറുവർഷം നീണ്ടുനിന്ന പ്രക്ഷോഭം.
1983: മധ്യ അസമിലെ നെല്ലിയിൽ കുടിയേറ്റക്കാരുടെ പിൻമുറക്കാരെ ലക്ഷ്യമിട്ട് അരങ്ങേറിയ കൂട്ടക്കൊലയിൽ 3000ത്തിലേറെ പേർ കൊല്ലപ്പെട്ടു. നിയമവിരുദ്ധ കുടിയേറ്റ (ട്രൈബ്യൂണൽ വഴി കണ്ടെത്തൽ-ഐ.എം.ഡി.ടി) നിയമം നിലവിൽ വന്നു.
1985: അസം സംസ്ഥാനം, കുടിയേറ്റ വിരുദ്ധ പ്രക്ഷോഭ രംഗത്തുള്ള എ.എ.എസ്.യു, എ.എ.ജി.എസ്.പി എന്നീ സംഘടനകളുമായി, പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാന്നിധ്യത്തിൽ കേന്ദ്ര സർക്കാർ ഉടമ്പടി ഒപ്പുവെച്ചു. ഇതുപ്രകാരം, 1971 മാർച്ച് 25നോ അതിനുശേഷമോ അസമിൽ കുടിയേറിയവരെ പുറത്താക്കും എന്നു തീരുമാനിച്ചു.
1997: പൗരത്വം സംബന്ധിച്ച് സംശയമുള്ള വോട്ടർമാരുടെ പേരിനൊപ്പം ‘ഡി’ (സംശയാസ്പദം) എന്നു ചേർക്കാൻ തെരഞ്ഞെടുപ്പു കമീഷൻ തീരുമാനിച്ചു.
2005: ഐ.എം.ഡി.ടി നിയമം ഭരണഘടനവിരുദ്ധമെന്ന് കണ്ട് സുപ്രീംകോടതി റദ്ദാക്കി. 1951ലെ എൻ.ആർ.സി പുതുക്കാൻ, കേന്ദ്രവും സംസ്ഥാനവും എ.എ.എസ്.യുവും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനം. എന്നാൽ, ഇക്കാര്യത്തിൽ പുരോഗതിയുണ്ടായില്ല.
2009: എൻ.ആർ.സി പുതുക്കണമെന്നും വിദേശികളെ വോട്ടർപട്ടികയിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് അസം പബ്ലിക് വർക്സ് (എ.പി.ഡബ്ല്യു) സുപ്രീംകോടതിയിൽ ഹരജി നൽകി.
2010: എൻ.ആർ.സി പുതുക്കലിെൻറ പരീക്ഷണ കണക്കെടുപ്പ് ആരംഭിച്ചു.
2013: എ.പി.ഡബ്ല്യൂവിെൻറ ഹരജി സ്വീകരിച്ച് സുപ്രീംകോടതി, എൻ.ആർ.സി പുതുക്കാൻ നിർദേശം നൽകി.
2015: എൻ.ആർ.സി പുതുക്കൽ നടപടികൾ തുടങ്ങി.
2017: 3.29 കോടി അപേക്ഷകരിൽനിന്ന് 1.9 കോടി പേരെ ഉൾപ്പെടുത്തി ഡിസംബർ 31ന് കരട് എൻ.ആർ.സി പുറത്തിറക്കി.
2018 ജൂൈല 30: 2.9 കോടിയിൽനിന്ന് 40 ലക്ഷം പേരെ ഒഴിവാക്കി മറ്റൊരു എൻ.ആർ.സി കൂടി പുറത്തിറക്കി.
2019 ജൂൺ 26: 1,02,462 പേരെ ഒഴിവാക്കി അനുബന്ധ പട്ടികയും വന്നു.
2019 ആഗസ്റ്റ് 31: അന്തിമ എൻ.ആർ.സി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.