പൗരത്വപ്പട്ടിക കോ ഒാർഡിനേറ്ററെ മധ്യപ്രദേശിലേക്ക് സ്ഥലം മാറ്റി
text_fieldsന്യൂഡൽഹി: 19 ലക്ഷത്തോളം പേരുടെ പൗരത്വമില്ലാതായ ദേശീയ പൗരത്വപട്ടികയുടെ അസം കോ ഒാ ർഡിനേറ്റർ പ്രതീക് ഹജേലയെ മധ്യപ്രദേശിലേക്ക് സ്ഥലം മാറ്റി സുപ്രീംകോടതി ഉത്തരവ ിട്ടു. എല്ലാവരെയും അമ്പരപ്പിച്ച നീക്കത്തിൽ ഹജേലക്ക് പരമാവധി കാലാവധി ഡെപ്യൂേട്ടഷനിൽ മധ്യപ്രദേശിൽ നൽകാനും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. സ്ഥലംമാറ്റ ഉത്തരവ് അടിയന്തരമായി ഇറക്കാൻ സർക്കാറിന് സുപ്രീംകോടതി നിർദേശം നൽകി.
സ്ഥലംമാറ്റ ഉത്തരവിന് എന്തെങ്കിലും കാരണമുണ്ടോ എന്ന് അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ ചോദിച്ചപ്പോൾ കാരണമില്ലാതെ ഒരുത്തരവും ഉണ്ടാകില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ മറുപടി. ഹലേജ ആവശ്യപ്പെട്ടതു പ്രകാരമാണ് അസമിൽനിന്ന് പുറത്തേക്ക് ഡെപ്യൂേട്ടഷനിൽ നിയമന ഉത്തരവിട്ടത് എന്നാണ് സൂചന. തന്നെ കോ ഒാർഡിനേറ്ററായി നിയോഗിച്ചത് കോടതിയാണെന്നും തനിക്ക് പറയാനുള്ളത് കോടതിയോട് പറഞ്ഞിട്ടുണ്ടെന്നും ഹജേല പ്രതികരിച്ചു.
1995ലെ അസം മേഘാലയ കേഡറിലെ െഎ.എ.എസുകാരനായ 48കാരൻ ഹജേലയുടെ സ്വന്തം സംസ്ഥാനമാണ് മധ്യപ്രദേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.