Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ബംഗ്ലാദേശി’ക്ക് വെച്ച...

‘ബംഗ്ലാദേശി’ക്ക് വെച്ച എൻ.ആര്‍.സി കൊണ്ടത് ‘നേപ്പാളി’ക്ക്

text_fields
bookmark_border
‘ബംഗ്ലാദേശി’ക്ക് വെച്ച എൻ.ആര്‍.സി കൊണ്ടത് ‘നേപ്പാളി’ക്ക്
cancel
camera_alt?????? ???? ??????? ???????????????????? ??????????? ?????????????? ????? ?????????, ???? ??????? ???????????? ???????? ?????? ????????? ???????????? ??????????????????? ??????????????????
‘‘അസമിലെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം കൂടിയെന്നും അതുമൂലം തദ്ദേശീയരായ അസമീസുകളുടെ ഭൂരിപക്ഷം കുറഞ്ഞുവെന്നുമുള്ള പരാതിയില്‍ ന്യായമുണ്ടെന്ന് കരുതിയാണ ് ബംഗ്ലാദേശി കുടിയേറ്റക്കാരെ കെണ്ടത്തി നാടുകടത്തണമെന്ന ആവശ്യത്തിനൊപ്പം ഞങ്ങളും നിന്നത്. അസമിലെ ബംഗ്ലാദേശി മുസ്ലിംകളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സ മരത്തിലുടനീളം പങ്കാളികളായവരാണ് ഞങ്ങള്‍. എന്നാല്‍, ഇപ്പോള്‍ അന്തിമ പൗരത്വപ്പട് ടിക പുറത്തുവന്നപ്പോള്‍ പുറത്തായ 19 ലക്ഷത്തില്‍ പരം പേരില്‍ ഒരുലക്ഷത്തോളം പേര്‍ ഞങ്ങളാണ്’’. ആര്‍.എസ്.എസ് ആസ്ഥാനത്തിനടുത്തുള്ള നേപ്പാളി ഗൂര്‍ഖകളുടെ ആസ്ഥാനമായ മൊണികുമാര്‍ സുബ്ബ ഭവനിലിരുന്ന് ‘ഒാള്‍ അസം ഗൂര്‍ഖ സ്റ്റുഡൻറ്സ് യൂനിയന്‍’ പ്രസിഡൻറ് പ്രേം തമാംഗ് ‘മാധ്യമ’ത്തോടു പറഞ്ഞു.

2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തവരെ പിന്നീട് സംശയാസ്പദ വോട്ടര്‍മാരാക്കി വോട്ടര്‍ പട്ടികയില്‍നിന്ന് വെട്ടി വിദേശി ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് അയച്ചതോടെയാണ് തങ്ങളുടെ പൗരത്വം പ്രതിസന്ധിയിലായതെന്ന് പ്രേം പറഞ്ഞു. അതുവരെ ബംഗ്ലാദേശികളെ പുറത്താക്കാന്‍ സജീവമായി ഇറങ്ങിയിരുന്ന നേപ്പാളി ഗൂര്‍ഖകള്‍ക്ക് തങ്ങൾ പുറത്താകാതിരിക്കാനുള്ള പ്രക്ഷോഭത്തിന് അസമില്‍ തുടക്കമിടേണ്ടിവന്നു. ആ പ്രക്ഷോഭത്തിെൻറ അടിസ്ഥാനത്തിൽ മൂന്നുതവണ തങ്ങളെ കേന്ദ്ര സംസ്ഥാന ത്രികക്ഷി യോഗത്തിന് ക്ഷണിച്ചതുമാണ്. മൂന്നുതവണ ഈ യോഗം നടന്നു. ആദ്യയോഗം അസമിലായിരുന്നു. ബാക്കി രണ്ടും ഡല്‍ഹിയിലും.

അസമിലെ വിദേശി വിരുദ്ധ പ്രക്ഷോഭവും അതേ തുടര്‍ന്നുണ്ടായ അസം ഉടമ്പടിയും എല്ലാം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി പുറത്താക്കാനുള്ളതാണെന്നും ആ പ്രക്രിയ നേപ്പാളില്‍നിന്ന് വന്നവരെ പിടിക്കാനുള്ളതല്ലെന്നും കേന്ദ്ര സര്‍ക്കാർ തങ്ങളെ വളരെ മുേമ്പ ധരിപ്പിച്ചതാണ്. 1971 അടിസ്ഥാനമാക്കിയത് ബംഗ്ലാദേശികളാണോ എന്നുറപ്പുവരുത്താനുള്ള കാലയളവാണെന്നും നേപ്പാളില്‍നിന്നു കുടിയേറിയ ഞങ്ങളുടെ കാര്യത്തില്‍ അത് ബാധകമാക്കരുതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ ബോധ്യപ്പെടുത്തിയതാണ്.

അതിെൻറ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് 2016ല്‍ സര്‍ക്കുലര്‍ ഇറക്കി. നേപ്പാളില്‍നിന്നും ഇന്ത്യയിലെ ഗൂര്‍ഖകള്‍ ഏതെങ്കിലും പ്രത്യേക കാലയളവില്‍ വന്നവരല്ലെന്നും, പൗരത്വം കിട്ടുന്നതിന് അസമില്‍ 1971 തൊട്ടേ സ്ഥിരതാമസക്കാരായ കുടുംബങ്ങളാകണമെന്ന ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കുള്ള നിബന്ധന നേപ്പാളി ഗൂര്‍ഖകള്‍ക്ക് ബാധകമാക്കരുതെന്നും ഈ സര്‍ക്കുലറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പൗരത്വപ്പട്ടിക പുറത്തുവന്നപ്പോള്‍ തങ്ങളെല്ലാം പ്രചരിപ്പിച്ചപോലെ ബംഗ്ലാദേശില്‍നിന്നുള്ള മുസ്ലിം കുടിയേറ്റമല്ല, ബംഗ്ലാദേശില്‍നിന്നും നേപ്പാളില്‍നിന്നുമുള്ള ഹിന്ദു കുടിയേറ്റക്കാരാണ് പുറത്തായിരിക്കുന്നതെന്നും പ്രേം പറഞ്ഞു.

ഗൂര്‍ഖകളെന്നു വിളിക്കുന്ന അസമിലെ ആകെയുള്ള നേപ്പാളി കുടിയേറ്റക്കാര്‍ 25 ലക്ഷം വരുമെന്ന് അസം ഗൂര്‍ഖ സമ്മേളന്‍ നേതാവ് കൃഷ്ണ ഭുജേല്‍ പറഞ്ഞു. അതിെൻറ നാലു ശതമാനം പൗരത്വ പട്ടികയില്‍നിന്ന് പുറത്തായി. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിെൻറ ഓഫിസില്‍നിന്നും ഫോണ്‍ വന്നപ്പോള്‍ മുറിഞ്ഞ സംഭാഷണം കൃഷ്ണ ഭുജേല്‍ പുനരാരംഭിച്ചത് ചര്‍ച്ചക്കു വിളിച്ച കാര്യം പറഞ്ഞുകൊണ്ടാണ്.ഉച്ചയോടെ സെക്രട്ടേറിയറ്റില്‍ ചീഫ് സെക്രട്ടറി കൂടിക്കാഴ്ചക്കായി ക്ഷണിച്ചിരിക്കുന്നു. എന്‍.ആര്‍.സിക്ക് എതിരെ പ്രക്ഷോഭവുമായി ഇറങ്ങുന്നത് തടയാനുള്ള ശ്രമമാണ്. മറ്റു വിഭാഗങ്ങളും പ്രതിഷേധവുമായി വന്നിട്ടുണ്ട്. തങ്ങളെ വിളിച്ച പോലെ അവരെ വിളിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും കൃഷ്ണ ഭുജേല്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assam NRC
News Summary - nrc bill in assam
Next Story