Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇളവില്ലാതെ എൻ.പി.ആർ;...

ഇളവില്ലാതെ എൻ.പി.ആർ; ‘പാൻ’ നൽകേണ്ട, മാതൃഭാഷ രേഖപ്പെടുത്താൻ കോളം

text_fields
bookmark_border
npr
cancel

ന്യൂഡൽഹി: കേരളവും പശ്ചിമ ബംഗാളും നിസ്സഹകരണം പ്രഖ്യാപിച്ചെങ്കിലും ദേശീയ ജനസംഖ്യ ര ജിസ്റ്റർ (എൻ.പി.ആർ) ചോദ്യാവലി ഇളവുകളില്ലാതെ തന്നെ മുന്നോട്ടുനീക്കാൻ കേന്ദ്രസർ ക്കാർ. പൗരത്വവുമായി ബന്ധപ്പെട്ടുനിൽക്കുന്ന വിവാദ ചോദ്യങ്ങൾ ഒന്നുപോലും ഒഴിവാക് കുന്നതായി സൂചനയില്ല. അതേസമയം, മാതൃഭാഷ ഏതെന്നു രേഖപ്പെടുത്താൻ കോളം ഉൾപ്പെടുത്തും . പാൻ (പേഴ്സനൽ അക്കൗണ്ട് നമ്പർ) ചോദിക്കേണ്ടതില്ലെന്ന് നിശ്ചയിച്ചു.

എൻ.പി.ആർ പ്ര വർത്തനങ്ങൾക്ക് 4,000 കോടി രൂപ കഴിഞ്ഞമാസം കേന്ദ്ര മന്ത്രിസഭ വകയിരുത്തിയിരുന്നു. ഗൃഹ നാഥൻ സ്വമേധയാ നൽകുന്നതല്ലാത്ത ഒരു വിവരവും ആവശ്യമില്ല, നൽകുന്ന വിവരങ്ങൾക്ക് രേഖ ചോദിക്കില്ല എന്നിങ്ങനെ ഉദാരമായ വിവരശേഖരണമാണ് നടത്തുകയെന്നാണ് മന്ത്രിസഭ യോഗത്തിനുശേഷം മന്ത്രി പ്രകാശ് ജാവ്ദേക്കർ വിശദീകരിച്ചത്.

എന്നാൽ, 21 ചോദ്യങ്ങൾ അടങ്ങുന്ന മാതൃക ഫോറവുമായി മുന്നോട്ടു പോകുന്ന ആഭ്യന്തരമന്ത്രാലയം, അതിൽനിന്ന് വ്യത്യസ്തമായ സമീപനമാണ് എടുത്തിട്ടുള്ളത്.

എൻ.പി.ആറിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വിവരിക്കുന്ന പ്രധാന കാര്യങ്ങൾ:

  • മാതാപിതാക്കളുടെ ജനന തീയതി, അവർ ജനിച്ച സ്ഥലം എന്നീ ചോദ്യങ്ങൾകൂടി ഉൾപ്പെടുന്നതാണ് മാതൃക ചോദ്യാവലി. മാതാപിതാക്കളുടെ ജന്മദേശം ചോദിക്കുന്നത് പൗരത്വവുമായി ബന്ധപ്പെട്ടാണെന്ന വിവാദം നിലനിൽക്കുന്നു. എന്നാൽ, മാതാപിതാക്കൾക്കൊപ്പം താമസിക്കുന്നവർ ഈ വിവരങ്ങൾ നൽകുകതന്നെ വേണം. ഇതിനുപുറമെയാണ് പാൻ ഒഴിവാക്കി, മാതൃഭാഷയുടെ കോളം ഉൾപ്പെടുത്തിയത്.
  • ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ തിരിച്ചറിയൽ കാർഡ്, മൊബൈൽ നമ്പർ തുടങ്ങിയവ കൈവശമില്ലാത്തവർക്ക് അതു നൽകാൻ കഴിയില്ല. എന്നാൽ, കൈവശമുള്ളവർ അതിെൻറ വിശദാംശങ്ങൾ എന്യൂമറേറ്റർമാർ വഴി എൻ.പി.ആറിലേക്ക് നൽകണം. വിവരം നൽകിയാൽ മതി, രേഖ കാണിക്കേണ്ടതില്ലെന്നു മാത്രം. ഈ വിവരങ്ങൾ മറച്ചുവെക്കുന്നവർക്കും തെറ്റായ വിവരം നൽകുന്നവർക്കും 1,000 രൂപ പിഴയും തടവും വിധിക്കാമെന്നാണ് നിയമവ്യവസ്ഥ.
  • ബയോമെട്രിക് വിവരങ്ങളോ രേഖകളോ ഇത്തവണ എൻ.പി.ആറിനു വേണ്ട. ഏതേതു ചോദ്യങ്ങളാണ് വേണ്ടതെന്ന് അന്തിമമായി തീരുമാനിച്ചിട്ടില്ല. പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ലാത്തതിനാൽ ഇനിയും സമയമുണ്ട്. 21 ഇന ചോദ്യാവലി തയാറാക്കിയതിൽ, പാൻ സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനോട് പലരും പ്രീടെസ്റ്റ് നടത്തിയപ്പോൾ എതിർപ്പു പ്രകടിപ്പിച്ചു. പാനിന് കൂടുതൽ രഹസ്യസ്വഭാവം ആവശ്യമാണ്. ഇത് ന്യായമെന്നു തോന്നിയതുകൊണ്ടാണ് പാൻ ഒഴിവാക്കാൻ തീരുമാനിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsnprPAN Numder
News Summary - NPR PAN Numder -India News
Next Story