എൻ.പി.ആർ ഭരണഘടനാ ബാധ്യത; സംസ്ഥാനങ്ങൾക്ക് എതിർക്കാനാവില്ല -ജി. കിഷൻ റെഡ്ഢി
text_fieldsന്യൂഡൽഹി: ബി.ജെ.പി ഇതര സർക്കാറുകളുള്ള സംസ്ഥാനങ്ങളിൽ നിന്ന് കടുത്ത എതിർപ്പുകൾ തുടരുന്നതിനിടെ എൻ.പി.ആർ സംബന്ധി ച്ച് വ്യക്തതയുമായി കേന്ദ്രം. എൻ.പി.ആറിൽ വിവരങ്ങൾ വെളിപ്പെടുത്തേണ്ടത് സ്വമേധയാ ചെയ്യേണ്ട കാര്യമാണെന്നും നിർ ബന്ധമല്ലെന്നും കേന്ദ്രം വ്യക്തമാക്കി.
എൻ.പി.ആറുമായി ബന്ധപ്പെട്ട വിവാദ ചോദ്യങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻറെഡ്ഢി പറഞ്ഞു. കോൺഗ്രസ് നേതൃത്വം നൽകിയ യു.പി.എ സർക്കാറാണ് 2010ൽ എൻ.പി.ആർ ആദ്യമായി നടപ്പിലാക്കിയത്. എൻ.പി.ആർ പുതുക്കേണ്ടത് ഭരണഘടനാ ബാധ്യതയാണ്. അതിനാൽ എൻ.പി.ആർ നടപ്പാക്കുന്നതിനെ സംസ്ഥാന സർക്കാറുകൾക്ക് എതിർക്കാനാവില്ലെന്നും ഇക്കാര്യത്തിൽ സംസഥാനങ്ങളുമായി ആശയവിനിമയം നടത്തുമെന്നും കിഷൻറെഡ്ഢി പറഞ്ഞു. എൻ.പി.ആർ പുതുക്കാൻ വിസമ്മതിച്ച കേരളത്തിൻെറ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏപ്രിൽ ഒന്ന് മുതൽ സെപ്തംബർ 30 വരെ നടക്കുന്ന ജനസംഖ്യ കണക്കെടുപ്പിനൊപ്പം തന്നെ ദേശീയ ജനസംഖ്യ പട്ടികക്കുള്ള പ്രവർത്തനങ്ങളും നടപ്പാക്കാനാണ് കേന്ദ്ര തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.