Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസാധുവാകുമോ എൻ.പി.ആർ

അസാധുവാകുമോ എൻ.പി.ആർ

text_fields
bookmark_border
അസാധുവാകുമോ എൻ.പി.ആർ
cancel

ന്യൂഡൽഹി: കേരളവും പശ്ചിമ ബംഗാളും നിർത്തിവെച്ച ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ ) പ്രവർത്തനം തുടരുന്നതിന് സംസ്ഥാനങ്ങളെ നിർബന്ധിക്കാനാകാത്തവിധം കേന്ദ്രസർക്ക ാറിനു മുമ്പിൽ നിയമക്കുരുക്ക്. പാർലമെൻറ് അംഗീകരിച്ച പൗരത്വ നിയമത്തിലോ, ഭേദഗതി ന ിയമത്തിലോ പരാമർശമില്ലാത്തതിനാൽ, എൻ.പി.ആറിനായി വർഷങ്ങൾക്കുമുമ്പ് തയാറാക്ക ിയ ചട്ടങ്ങൾക്ക് നിയമസാധുത ലഭിക്കില്ല.


കേന്ദ്രത്തിെൻറ നിയമപരമായ അധികാരപ രിധി ലംഘിച്ചാണ് എൻ.പി.ആർ ചട്ടങ്ങൾ രൂപപ്പെടുത്തിയത്. അതുകൊണ്ട് എൻ.പി.ആർ പ്രവർത്തനങ്ങൾക്ക് എതിരു നിൽക്കുന്ന സംസ്ഥാനങ്ങളെ ഭരണഘടനാപരമായോ നിയമപരമായോ നേരിടാൻ കേന്ദ്രത്തിന് കഴിയില്ല. പൗരത്വ നിയമത്തിൽ പറയുന്ന വിവാദ ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) തയാറാക്കണമെങ്കിൽ, അതിന് കേന്ദ്രത്തിന് ആശ്രയമാകേണ്ട എൻ.പി.ആറാണ് ഇത്തരമൊരു നിയമക്കുരുക്കിൽ.
വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് എൻ.പി.ആറിന് ചട്ടം രൂപപ്പെടുത്തിയത്. പൗരത്വ (പൗരന്മാരുടെ രജിസ്ട്രേഷൻ, ദേശീയ തിരിച്ചറിയൽ കാർഡ് വിതരണ) ചട്ടം -2003 എന്നാണ് അത് അറിയപ്പെടുന്നത്. ചട്ടം രൂപപ്പെടുത്തുന്നതിന് ആവശ്യമായ നിയമഭേദഗതി നടത്തിയില്ല.

ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളെ നിർണയിക്കുന്നതിന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഉപകാരപ്പെടുന്നതിനാൽ 2010ൽ എൻ.പി.ആർ തയാറാക്കിയപ്പോഴും 2015ൽ പുതുക്കിയപ്പോഴും എതിർപ്പുണ്ടായില്ല. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക എന്നിവ വഴി പൗരന്മാർക്കിടയിൽ സർക്കാർ സൃഷ്ടിച്ച വിവേചനമാണ് എൻ.പി.ആറിനെയും സംശയാസ്പദമാക്കിയത്.

പാർലമെൻറ് പാസാക്കിയ നിയമത്തിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ ചട്ടം തയാറാക്കുന്നത്. നിയമത്തിെൻറ അനുബന്ധമാണ് ചട്ടം. അങ്ങനെയല്ലാത്ത ചട്ടങ്ങൾക്ക് നിയമസാധുതയില്ല. എൻ.പി.ആറിന് മാതൃനിയമമാകേണ്ടത് പൗരത്വ നിയമവും ഭേദഗതികളുമാണ്. മാതൃനിയമത്തിൽ പരാമർശമില്ലാത്ത എൻ.പി.ആർ ചട്ടം നിയമപരമായ അധികാര പരിധിവിട്ട സർക്കാർ നടപടിയാവുന്നത് ഈ പശ്ചാത്തലത്തിലാണ്.

മാതൃനിയമത്തിൽ ഭേദഗതി വരുത്താതെ ഈ പിഴവ് തിരുത്താൻ കഴിയില്ല. സർക്കാർ ഉണ്ടാക്കിയ ചട്ടം പാർലമെൻറിന് മുമ്പാകെ സമർപ്പിച്ചതുകൊണ്ടായില്ല. മാതൃനിയമത്തിെൻറ അതിരുകൾക്ക് പുറത്തുനിൽക്കുന്ന ചട്ടം അസാധുവാക്കാൻ കോടതിക്ക് കഴിയും. നിയമനിർമാണ സഭ നയവും തത്വവും രൂപപ്പെടുത്തുേമ്പാൾ മാത്രമാണ്, അതിനനുസൃതമായി ചട്ടംരൂപപ്പെടുത്താൻ സർക്കാറിന് അധികാരം ലഭിക്കുകയെന്ന് സുപ്രീംകോടതിയുടെ വിധി തന്നെയുണ്ട്.
പാർലമെൻറ് പാസാക്കിയ നിയമം നടപ്പാക്കാൻ 256ാം ഭരണഘടന അനുഛേദപ്രകാരം സംസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ട്. പൗരത്വ നിയമത്തിനു പുറമെ, പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥമാണെന്ന് കേന്ദ്രം വാദിക്കുന്നത് ഇതിെൻറ അടിസ്ഥാനത്തിലാണ്. ഇല്ലെങ്കിൽ സംസ്ഥാന സർക്കാറിനെ പിരിച്ചു വിടുന്നതുവരെയുള്ള കടുത്ത നടപടികളിലേക്ക് കാര്യങ്ങൾ നീക്കാം. എന്നാൽ, പാർലമെൻറ് പാസാക്കിയ നിയമത്തിൽ പറയാത്ത എൻ.പി.ആർ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsnprCitizenship Amendment Act
News Summary - npr and legal issues-india news
Next Story