Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇസ്ലാമോഫോബിയ...

ഇസ്ലാമോഫോബിയ പടർത്തി; കാനഡയിൽ ഇന്ത്യൻ വംശജന് ജോലിപോയി

text_fields
bookmark_border
ഇസ്ലാമോഫോബിയ പടർത്തി; കാനഡയിൽ ഇന്ത്യൻ വംശജന് ജോലിപോയി
cancel

ഒട്ടാവ: വർഗീയ വിദ്വേഷമുണർത്തുന്ന തരത്തിൽ ട്വീറ്റ് ചെയ്ത ഇന്ത്യക്കാരനെ കാനഡയിലെ സ്വകാര്യ കമ്പനി ജോലിയിൽ നിന്നും നീക്കി.  രവി ഹൂഡ എന്ന ഇന്ത്യൻ വംശജനെ കാനഡയിലെ മുൻനിര റിയൽ എസ്റ്റേറ്റ് കമ്പനിയായ റീമാക്സ് ആണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ഇയാൾ അംഗമായിരുന്ന സ്കൂൾ കൗൺസിൽ ചെയറിൽ നിന്നും നീക്കിയതായി അധികൃതരും അറിയിച്ചു.  

കഴിഞ്ഞ ആഴ്ച ടൊറേൻറായിൽ റമദാൻ മാസത്തിൽ നോമ്പുതുറ സമയത്ത് ബാങ്കുവിളിക്കാനുള്ള അനുമതി നൽകിയിരുന്നു. ഇതിനെതിരെ വർഗീയ വിദ്വേഷമുണർത്തുന്ന രീതിയിൽ ഹൂഡ ട്വീറ്റ് ചെയ്തിരുന്നു. ഇത് കാനഡയിൽ വലിയ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. 

ഇതിനുപിന്നാലെ പീൽ ഡിസ്ട്രിക്ട് സ്കൂൾ ബോർഡ് ഹൂഡയെ കൗൺസിൽ ചെയറിൽ നിന്നും നീക്കിയതായി അറിയിക്കുകയായിരുന്നു. ഇസ്ലാമോഫോബിയ അനുവദിക്കില്ലെന്നും ഇത് തങ്ങളുടെ മൂല്യങ്ങൾക്കെതിരാണെന്നും സ്കൂൾ അറിയിച്ചു. 

തുടർന്ന് ഹൂഡയെ ജോലിയിൽ നിന്നും നീക്കം ചെയ്യുന്നതായി അറിയിച്ച് റിയൽ എസ്റ്റേറ്റ് കമ്പനിയായ റീ മാക്സ് ട്വീറ്റ് ചെയ്തു. തങ്ങൾ ഹൂഡയുടെ വീക്ഷണങ്ങളെ പിന്തുണക്കുന്നില്ലെന്നും ജോലിയിൽ നിന്നും പിരിച്ചുവിടുന്നതായും റീമാക്സ് അറിയിക്കുകയായിരുന്നു. 

1984ലെ നിയമനുസരിച്ച് പള്ളിമണികൾ മുഴക്കുന്നതിൽ ഇളവുണ്ട്. ഇതേ രീതിയിൽ മറ്റു വിശ്വാസങ്ങളെക്കൂടി പരിഗണിക്കുക എന്നതിനാലാണ് ബാങ്കുവിളിക്ക് അനുമതി നൽകിയതെന്നും തങ്ങൾ എല്ലാമതങ്ങളെയും തുല്യരീതിയിൽ ബഹുമാനിക്കുന്നുവെന്നും ബ്രാംൻടൺ മേയർ പാട്രിക് ബ്രൗൺ പ്രതികരിച്ചു.  കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ വർഗീയത പ്രചരിപ്പിച്ചതിന്  യു.എ.ഇയിൽ മൂന്ന് ഇന്ത്യക്കാർ കുടുക്കിലായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamophobiaBJPcanadanews
News Summary - now Canada punishes Indian origin man for Islamophobia; terminated from job and removed from school body
Next Story