നോട്ട് അസാധുവാക്കൽ : പാർലമെൻറ് സ്തംഭിച്ചു
text_fieldsന്യൂഡൽഹി: നോട്ട് അസാധുവാക്കലിനെ തുടർന്ന് തുടർച്ചയായ എട്ടാം ദിവസവും പാർലമെൻറിെൻറ ഇരു സഭകളും പ്രക്ഷുബ്ധമായി. പ്രതിസന്ധി പരിഹരിക്കാൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം പെങ്കടുത്തില്ല. ഇൗ മാസം 28ന് നടക്കുന്നരാജ്യവ്യാപക പ്രതിഷേധത്തിനു മുേമ്പ മറ്റൊരു ഒത്തു തീർപ്പിന് തയാറല്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.
രാവിലെ 11മണിക്ക് ലോക്സഭ ആരംഭച്ചപ്പോൾ തന്നെ പ്രധാനമന്ത്രിയുടെ അസാന്നിധ്യം പ്രതിപക്ഷം ചോദ്യം ചെയ്തു. ബഹളത്തിനിടെ സമാജ്വാദി പാർട്ടി എം.പി അക്ഷയ് യാദവ് കടലാസു കീറി സ്പീക്കറുടെ ചേംബറിലേക്ക് എറിഞ്ഞു. തുടർന്ന് ലോക്സഭ നടപടികൾ 12വരെ നിർത്തിവച്ചു. സഭാ നടപടികൾ പുനരാരംഭിച്ചെങ്കിലും ബഹളത്തെതുടർന്ന് ഇന്നത്തേക്ക് പിരിഞ്ഞു.
രാജ്യസഭയിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് സംസാരിക്കാൻ ഉപാധ്യക്ഷൻ അനുമതി നൽകിയെങ്കിലും രാജ്യസഭാ കക്ഷി നേതാവ് അരുൺ ജെയ്റ്റലി എതിർത്തു. ചർച്ചക്ക് തയാറാകുന്നില്ലെങ്കിൽ പ്രതിപക്ഷത്തു നിന്ന് ഒരാളെയും സംസാരിക്കാനനുവദിക്കില്ലെന്ന് ജെയ്റ്റ്ലി പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വെച്ചതിനെ തുടർന്ന് രാജ്യസഭാ 12 മണിവരെ നിർത്തിവെച്ചു.
പ്രതിപക്ഷ ആവശ്യ പ്രകാരം പ്രധാനമന്ത്രി സഭയിൽ എത്തിയതോടെ സഭാ നടപടികൾ പുനരാരംഭിച്ചു. തുടർന്ന് മൻമോഹൻ സിങ് സഭയെ അഭിസംബോധന ചെയ്തു. നോട്ട് അസാധുവാക്കൽ തീരുമാനം നിയമാനുസൃത കവർച്ചയും സംഘടിത കൊള്ളയുമാണെന്നും ഇൗ നടപടി കെടുകാര്യസ്ഥതയുടെ ചരിത്ര സ്മാരകമാണെന്നും മൻമോഹൻസിങ്ങ് ആരോപിച്ചു. പിന്നീട് സഭ വിട്ടുപോയ പ്രധാനമന്ത്രിയുടെ നടപടിയിൽ ്രപതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ചർച്ചയിൽ നിന്ന് ഒളിച്ചോടാൻ പ്രതിപക്ഷം പുതിയ കാരണങ്ങൾ കണ്ടെത്തുകയാണെന്ന് അരുൺ ജെയ്റ്റ്ലി പറഞ്ഞു. ്രപതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.