മോദി ട്രംപിെൻറ മധ്യസ്ഥത ആവശ്യപ്പെട്ടില്ല; രാജ്യസഭയിൽ വിശദീകരിച്ച് ജയ്ശങ്കർ
text_fieldsന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പ്രശ്ന പരിഹാരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ്. പ്രസിഡൻറ് ഡോണാള്‍ഡ് ട്രംപിനോട് ഒരു സഹായവും തേടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. പാകിസ്താനുമായുള്ള എല്ലാ പ്രശ്‌നങ്ങളും ഉഭയകക്ഷി ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം രാജ്യസഭയില്‍ വിശദീകരിച്ചു.
കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയുടെ സഹായം തേടിയെന്ന ഡോണാള്‍ഡ് ട്രംപിെൻറ പ്രസ്താവനയില്‍ വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം.
പാകിസ്താനുമായുള്ള എല്ലാ കരാറുകളും ഉഭയകക്ഷി സംബന്ധമായ കാര്യമാണെന്ന് ആവർത്തിക്കുകയാണ്. അതിർത്തി കടന്നുള്ള തീവ്രവാദം പാകിസ്താൻ അവസാനിപ്പിച്ചാൽ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ തുടങ്ങൂ. ഷിംല ഉടമ്പടിയും ലാഹോർ പ്രഖ്യാപനവും ഉൾപ്പെടെ കശ്മീർ പ്രശ്നം ചർച്ച ചെയ്യുന്നതിനുള്ള വഴിയുണ്ട്. തെൻറ വിശദീകരണം വിഷയത്തിലുള്ള ആശങ്കകളില്ലാതാക്കിയെന്ന് പ്രതീക്ഷിക്കുന്നതായും ജയ്ശങ്കർ രാജ്യസഭയിൽ പറഞ്ഞു.
എന്നാല്‍ യു.എസ്. പ്രസിഡൻറിെൻറ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം വെച്ചു. ഇതിനെത്തുടര്‍ന്ന് രാജ്യസഭ ഉച്ചക്ക് 12 മണി വരെ നിര്‍ത്തിവച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.