യോഗിയുടെ അധോലോകത്ത് കഫീൽ കാണാമറയത്ത്
text_fieldsഗോരഖ്നാഥ് ക്ഷേത്രം കടന്ന് തുര്‍ക്കുമാന്‍ എന്ന മുസ്ലിം ആവാസകേന്ദ്രത്തിെൻറ പാര്‍ശ്വത്തിലായി വസന്ത്പുരിലെ ഗലികള്ക്കിടയിലെത്തിയപ്പോൾ കഫീലിെൻറ വീടിനു മുന്നില്‍ തോക്കേന്തിയ സുരക്ഷ ഗാര്‍ഡുകളുടെ കാവല്‍. സര്‍ക്കാര്‍ നിയോഗിച്ചതല്ല, ആരെങ്കിലും വീടാക്രമിക്കുമോ എന്ന ഭയത്തില്‍ കുടുംബം ഏർപ്പാടാക്കിയതാണ്. വീട്ടിൽ മാതാവുണ്ടെങ്കിലും പുറത്തുനിന്നുള്ള ആരോടും സംസാരിക്കരുതെന്ന് വിലക്കുണ്ടെന്ന് സുരക്ഷ ഗാര്‍ഡുകള്‍ അറിയിച്ചു. തങ്ങളെയൊന്ന് കാണിച്ചാല്‍ മതി, അല്ലെങ്കില്‍ സംസാരിക്കാന്‍ അവസരം തന്നാല്‍ മതിയെന്നും കഫീലിെൻറ സുഹൃത്തുക്കളാണെന്നും കൂടെ വന്ന നാട്ടുകാർ പറഞ്ഞപ്പോള്‍ കഫീല്‍ വീട്ടില്‍നിന്ന് മാറിയിട്ടുണ്ടെന്നും സന്ദേശം എഴുതി തന്നാല്‍ കൈമാറാമെന്നുമായിരുന്നു മറുപടി. പ്രതീക്ഷ വിടാതെ നാട്ടുകാർ കഫീലിന് ഗുരുതുല്യനായ ഡോ. അസീസ് അഹ്മദിനടുത്തേക്ക് കൊണ്ടുപോയി.
യോഗിയും അദ്ദേഹത്തിെൻറ ആളുകളും ശത്രുവാക്കി മാറ്റിയതിൽപിന്നെ അവന് ആകെ പേടിച്ചിരിക്കുകയാണെന്നു പറഞ്ഞ് ഡോ. അസീസ് ‘മാധ്യമ’ത്തിനുവേണ്ടി കഫീലിനെ വിളിച്ചു തന്നു. ഡോ. അസീസിെൻറ മൊബൈലില്‍നിന്നുള്ള വിളിയായതുകൊണ്ട് മാത്രം ഫോണെടുത്ത കഫീലിനോട് ദക്ഷിണേന്ത്യയില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകനാണ് മുന്നിലുള്ളതെന്ന്് പറഞ്ഞ് ഡോ. അസീസ് എല്ലാവര്‍ക്കുമായി സംസാരം സ്പീക്കറിലിട്ടു. നേരില്‍ കാണാൻ അവസരമൊരുക്കിക്കൂടെ എന്ന് ചോദിച്ചപ്പോള്‍, ഫോണില്‍ പോലും സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതുകൊണ്ടാണ് അറിയുന്നവരുടെ ഫോൺകാൾ പോലും സ്വീകരിക്കാത്തതെന്നുമായിരുന്നു കഫീലിെൻറ മറുപടി. മൊബൈലില്‍ സംസാരിക്കുന്നത് മുഴുവന്‍ ചോര്‍ത്തുന്നതിനാല്‍ ഒരുനിലക്കും സംസാരിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലാണെന്ന് അദ്ദേഹം അറിയിച്ചു. തന്നെ സസ്പെന്‍ഡ് ചെയ്യുകയല്ല, ചുമതലയില്‍നിന്ന് നീക്കുകയേ ചെയ്തിട്ടുള്ളൂ. ഇപ്പോള്‍ ദീര്‍ഘ അവധിയെടുത്തിരിക്കുകയാണ്. ഇനി ഏതായാലും ആ ആശുപത്രിയിലേക്കില്ലെന്നു പറഞ്ഞ് കഫീല്‍ നിര്‍ത്തി.
ഇങ്ങനെ പേടിച്ചിരിക്കാതെ ധൈര്യമായി പുറത്തുവരൂ, ജനങ്ങള്‍ നിന്നോടൊപ്പമാണ് എന്നൊക്കെ പറഞ്ഞ് ഡോ. അസീസ് ആശ്വസിപ്പിച്ചു. കാണാമറയത്തിരുന്ന് സംസാരിച്ച കഫീലിന് പുറത്തുവരാൻ ഇൗ ആശ്വസിപ്പിക്കലൊന്നും മതിയായില്ല. ഇത്രയും ഭീതി കഫീലിനെ പിടികൂടാനുണ്ടായ കാരണം പിന്നീട് ഗോരഖ്നാഥ് ക്ഷേത്ര പരിസരവാസികളിൽ നിന്നറിഞ്ഞു. തെൻറ ‘ഗോരശ്രീനാഥ്’ ആശുപത്രിയില്‍ സേവനം ചെയ്യണമെന്ന ആദിത്യനാഥിെൻറ കല്പന തള്ളിയ ബി.ആർ.ഡി മെഡിക്കല്‍ കോളജിലെ പ്രഗല്ഭനായ ഒരു ഡോക്ടർക്ക് എന്തുസംഭവിച്ചെന്ന് അവര്‍ പറഞ്ഞുതന്നു. സ്വന്തം നിലക്ക് സ്വകാര്യ പ്രക്ടീസ് നടത്തുകയായിരുന്ന ആ ഡോക്ടറോട് തെൻറ ആശുപത്രിയില്‍ ചികിത്സ തുടങ്ങാന്‍ നിരവധി തവണ ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ സ്വന്തം സ്വകാര്യ പ്രാക്ടീസുമായി മുന്നോട്ടുപോയ അദ്ദേഹത്തിെൻറ മൃതദേഹമാണ് പിന്നീട് ഗോരഖ്പുർ നിവാസികൾ നടുറോഡിൽ കണ്ടത്. നിരവധി ക്രിമിനല്‍ കേസുകള്‍ സ്വന്തം പേരിലുള്ള യോഗിക്കും സംഘത്തിനും ഇതും അത്തരമൊരു കേസ് മാത്രം.
തെൻറയും കൂടെയുള്ള ഹിന്ദു യുവവാഹിനിയുടെയും തടിമിടുക്കും തിണ്ണബലവും ഉപയോഗിച്ച് ഗോരഖ്പുരിൽ എല്ലാം നടത്തുന്ന യോഗിക്ക് മുഖ്യമന്ത്രിയായശേഷം ഗോരഖ്പുർ മെഡിക്കല്‍ കോളജ് കൊണ്ടുനടക്കാൻ കഴിയുന്നില്ലെങ്കിൽ, അവിടെയുള്ള ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ശമ്പളം മൂന്നും നാലും മാസമായി നല്കുന്നില്ലെങ്കിൽ, നിരവധി കത്തുകളയച്ചിട്ടും ഓക്സിജൻ സിലിണ്ടറിെൻറ കുടിശ്ശിക തീര്‍ക്കാൻ മനസ്സുവരുന്നില്ലെങ്കില് അദ്ദേഹവും മെഡിക്കല്‍ കോളജും തമ്മിലുള്ള താല്പര്യങ്ങളുടെ ഏറ്റുമുട്ടല്‍ എന്താണെന്ന് അന്വേഷിക്കേണ്ടിവരും. അത്തരമൊരു അന്വേഷണത്തിലാണ് സ്വന്തം മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ ആദിത്യനാഥ് ഗോരഖ്പുരില്‍ ഭൂമി വാങ്ങിവെച്ചത് കാണാന്‍ സാധിച്ചത്.
ഗോരഖ്പുരിലെ മഹസരക്കടുത്താണ് സ്വന്തം മെഡിക്കൽ കോളജ് സ്ഥാപിക്കാൻ യോഗി സ്ഥലം വാങ്ങിയത്. ഗോരഖ്പുരിന് അനുവദിച്ച എയിംസിെൻറ പ്രാരംഭ പ്രവർത്തനങ്ങൾക്ക് സർക്കാർ തുടക്കം കുറിക്കുേമ്പാഴും ആ ഭൂമി വ്യോമസേനയിൽ നിന്ന് വിട്ടുകിട്ടുന്ന കാര്യത്തിലുള്ള സാേങ്കതികത്വം ഇനിയും നീങ്ങിയിട്ടില്ലെന്ന്കൂടി ഒാർക്കുക. പ്രതിപക്ഷത്തിെൻറ സ്വരം ദശകങ്ങളായി കേള്‍ക്കാത്ത ക്ഷേത്രനഗരത്തിലെ ഒരേയൊരു മെഡിക്കല്‍ കോളജ് താനായിട്ട് നോക്കിയില്ലെങ്കില്‍ ഓക്സിജെൻറ ബില്ലും ഡോക്ടര്‍മാരുടെ ശമ്പളവും മാത്രമല്ല, എല്ലാ കാര്യവും കടത്തിലാകുമെന്ന് ഇതേ നഗരത്തിലെ മികച്ച സ്വകാര്യ ആശുപത്രി സ്വന്തമായ നിലയില്‍ കൊണ്ടുനടക്കുന്ന യോഗി ആദിത്യനാഥിന് അറിയാം. ‘ഗുരുശ്രീ ഗോരശ്രീനാഥ് ചികിത്സാലയം’ എന്ന പേരില്‍ യോഗി ആദിത്യനാഥിന്‍െറ ട്രസ്റ്റ് ഗോരഖ്പുരിൽ ദശകങ്ങളായി നടത്തുന്ന വലിയൊരു സ്വകാര്യ ആശുപത്രിക്ക് ഇന്നുവരെ ഒരുഭംഗവും വന്നിട്ടില്ല. ഇതിെൻറ ബലത്തിലാണ് യോഗി സ്വകാര്യ മെഡിക്കൽ കോളജിന് ശ്രമിക്കുന്നത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.