Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെരുപ്പിച്ച കണക്കിൽ...

പെരുപ്പിച്ച കണക്കിൽ കാര്യമില്ലെന്ന് നിർമല സീതാരാമനോട് ചിദംബരം

text_fields
bookmark_border
പെരുപ്പിച്ച കണക്കിൽ കാര്യമില്ലെന്ന് നിർമല സീതാരാമനോട് ചിദംബരം
cancel

ന്യൂഡൽഹി: പ്രതിസന്ധിയുടെ ഘട്ടത്തിൽ കുറെ കോടികളുടെ പെരുപ്പിച്ച കണക്കുകൾ നിരത്തിയതുകൊണ്ട് കാര്യമില്ലെന്ന് മുൻ ധനമന്ത്രി പി. ചിദംബരം. സാമ്പത്തിക രംഗം ശക്തമായ തിരിച്ചുവരവ് നടത്തുകയാണെന്ന ധനമന്ത്രി നിർമല സീതാരാമെൻറ അവകാശവാദം ശരിയല്ല. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ത്രൈമാസത്തിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. എന്നാൽ, ഈ കാലയളവിെൻറ പകുതി പിന്നിട്ടു കഴിഞ്ഞിട്ടും വളർച്ചയുടെ ഒരു ലക്ഷണവും കാണിക്കുന്നില്ലെന്ന് പി. ചിദംബരം, ജയ്റാം രമേശ് എന്നിവർ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

അടുത്തടുത്ത രണ്ടു ത്രൈമാസങ്ങളിൽ വിപരീത വളർച്ച രേഖപ്പെടുത്തുന്ന സ്ഥിതിയാണ് സാങ്കേതികമായി മാന്ദ്യം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായി സമ്പദ്രംഗം മാന്ദ്യത്തിലായി എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നടപ്പുവർഷത്തിെൻറ ബാക്കിയുള്ള രണ്ടു ത്രൈമാസങ്ങളിലും ഇതേ സ്ഥിതി തുടരും.

ഉൽപന്നങ്ങൾക്ക് മിനിമം വിലയെങ്കിലും കർഷകർക്ക് കിട്ടുന്ന സ്ഥിതി സർക്കാർ ഉണ്ടാക്കണം. കോവിഡ് കാലത്ത് തൊഴിലും ജീവനോപാധിയും നഷ്ടപ്പെട്ട ദശലക്ഷങ്ങളുടെ കൈയിൽ സർക്കാർ സഹായമായി രൊക്കം പണം എത്തിയാൽ മാത്രമേ ഉപഭോഗം വർധിക്കൂ.

തൊഴിൽ പുനഃസൃഷ്ടിക്കാൻ സർക്കാർ നടപടി ഒന്നും സ്വീകരിക്കാതെ തൊഴിലില്ലായ്മ 6.4 ശതമാനത്തിൽ എത്തിയത് കണ്ടില്ലെന്നു നടിക്കരുത്. സംസ്ഥാന സർക്കാറുകൾ മൂലധന ചെലവ് 2.7 ലക്ഷം കോടിയോളം വെട്ടിക്കുറക്കാൻ ഒരുങ്ങുന്നുവെന്ന സൂചനകൾ മുൻനിർത്തി സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട വിഹിതം നൽകി പണഞെരുക്കം ഉടനടി മാറ്റണം -ചിദംബരം നിർദേശിച്ചു.

ഇന്ത്യ ചരിത്രത്തിലാദ്യമായി സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നുവെന്ന് ആർ.ബി.ഐയുടെ ഏറ്റവും പുതിയ റിപ്പോർട്ടും ചൂണ്ടിക്കാണിച്ചിരുന്നു. സാമ്പത്തിക വർഷത്തിെൻറ രണ്ടാംപാദത്തിലും ജി.ഡി.പിയിൽ ഇടിവുണ്ടാവുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയായിരുന്നു ആർ.ബി.ഐ പ്രവചനം.

കോവിഡ് കേസുകൾ കുറഞ്ഞതോടെ ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശക്തമായി തിരിച്ച് വരികയാണെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ വ്യാഴാഴ്ച അവകാശപ്പെട്ടത്. ജി.എസ്.ടി പിരവ് ഉയരുന്നതും ഊർജ ഉപയോഗം വർധിച്ചതും ഓഹരി വിപണികളുടെ മികച്ച പ്രവർത്തനവുമെല്ലാം സമ്പദ്വ്യവസ്ഥ തിരിച്ചു വരുന്നതിെൻറ സൂചകങ്ങളാണെന്ന് ധനമന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ സമ്പദ്വ്യവസ്ഥയിൽ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ വർധനവ് രേഖപ്പെടുത്തുകയാണ്. ബാങ്കുകളുടെ വായ്പകളിൽ 5.1 ശതമാനം വർധനയുണ്ടായിട്ടുണ്ട്. വൈദ്യുതി ഉപയോഗത്തിൽ 12 ശതമാനം വർധനയാണുണ്ടായത്. വിപണിമൂലധനത്തിലും വർധനയുണ്ടായി. സാമ്പത്തിക വർഷത്തിെൻറ മൂന്നാംപാദത്തിൽ മെച്ചപ്പെട്ട വളർച്ചനിരക്ക് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. സമ്പദ്വ്യവസ്ഥ വളർച്ച തിരിച്ചുപിടിച്ചുവെന്ന് നിരവധി സാമ്പത്തികശാസ്ത്രജ്ഞർ അറിയിച്ചിട്ടുണ്ടെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.

കിസാൻ ക്രെഡിറ്റ് കാർഡുകളിലുടെ 2.5 കോടി കർഷകർക്ക് ആനുകൂല്യം നൽകി. 1,43,262 കോടി കർഷകർക്കായി ബാങ്കുകളും വിതരണം ചെയ്തു. വൺ നേഷൻ വൺ റേഷൻ കാർഡ്, തെരുവ് കച്ചവടക്കാർക്കായുള്ള പി.എം സവർനിധി, കുടിയേറ്റ തൊഴിലാളികൾക്കുള്ള പദ്ധതി എന്നിവ നടപ്പാക്കാനായെന്നും ധനമന്ത്രി അവകാശപ്പെട്ടു. തൊഴിലുകൾ വർധിപ്പിക്കാനുള്ള പദ്ധതികളും മുന്നോട്ട് പോവുന്നുണ്ടെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p ChidambaramNirmala Sitharamanindia
News Summary - No sign of economic growth: Chidambaram
Next Story