രണ്ടാഴ്ചയോളം സൗജന്യ റേഷൻ കിട്ടിയില്ല; ലുധിയാനയിൽ യുവാവ് ആത്മഹത്യ ചെയ്തു
text_fieldsലുധിയാന: ലോക്ഡൗൺ കാലത്ത് ജോലി ഇല്ലാത്തതിനൊപ്പം സൗജന്യ റേഷൻ കൂടി ലഭിക്കാതായതോടെ ലുധിയാനയിൽ യുവാവ് ആത്മഹത്യ ചെയ്തു. ലുധിയാന രാജീവ് ഗാന്ധി കോളനിയിലെ അജിത്ത് കുമാർ(37) എന്നയാളാണ് വാടക വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ചത്. ഭാര്യക്കും രണ്ട് കുട്ടികൾക്കുമൊപ്പമാണ് ഇയാൾ താമസിക്കുന്നത്.
ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അജിത്ത് കുമാറിന് േജാലിക്ക് പോകാൻ സാധിക്കാതായി. വീട്ടിൽ റേഷനില്ലാതായതോടെ കുടുബം പട്ടിണിയിലായി. കഴിഞ്ഞ കുറച്ചു ദിവസമായി റേഷൻ സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അജിത്ത്. ഹെൽപ്ലൈൻ നമ്പറിലേക്ക് പല തവണ വിളിച്ചു. പക്ഷെ ഫലമുണ്ടായില്ല. ജില്ലാ ഭരണകൂടം സൗജന്യ റേഷൻ നൽകാത്തതിനെ തുടർന്നാണ് ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് അജിത്ത് കുമാറിെൻറ ഭാര്യ സവിത പറഞ്ഞു.
രണ്ടാഴ്ചയോളം ശ്രമിച്ചിട്ടും റേഷൻ ലഭിക്കാതായതോടെ അജിത്തിന് വിഷാദം ബാധിച്ചെന്ന് പൊതുപ്രവർത്തകൻ ആർ.കെ. യാദവ് പറഞ്ഞു. ശനിയാഴ്ച ഫോക്കൽ പോയിൻറ് പൊലീസ് സ്റ്റേഷനിൽ ചെന്ന അജിത്ത് കുമാറിനെ പൊലീസ് അധിേക്ഷപിച്ചു വിട്ടതായും തിരിച്ച് വീട്ടിലെത്തിയ അജിത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, അജിത്ത് കുമാറിെൻറ ഭാര്യയുടെ ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് ഫോക്കൽ പോയിൻറ് പൊലീസ് വ്യക്തമാക്കി. അദ്ദേഹത്തിന് റേഷൻ നിഷേധിച്ചിട്ടില്ലെന്നും തൊഴിലില്ലാതായതോടെ വന്ന വിഷാദത്തെ തുടർന്നാണ് അജിത്ത് കുമാർ ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
