സ്വകാര്യ സ്ഥലത്ത് പ്രാർത്ഥനാ യോഗങ്ങൾ നടത്താൻ അനുമതി ആവശ്യമില്ലെന്ന് അലഹബാദ് ഹൈകോടതി
text_fieldsലക്നോ: യു.പിയിൽ സ്വകാര്യ സ്ഥലത്തിനകത്ത് മതപരമായ പ്രാർത്ഥനാ യോഗങ്ങൾ നടത്താൻ സംസ്ഥാന അധികൃതരുടെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് അലഹബാദ് ഹൈകോടതി. സ്വകാര്യ സ്ഥലത്ത് പ്രാർത്ഥനാ യോഗം നടത്താൻ അനുമതി തേടിയുള്ള ഹരജിക്കാരുടെ അപേക്ഷകളിൽ ബന്ധപ്പെട്ട അധികാരികൾ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ പരിധിയിൽ വരുന്ന പ്രവർത്തനമാണതെന്ന് കോടതി ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 25 മനസ്സാക്ഷി സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ തൊഴിൽ, ആചാരം, മതപ്രചാരണം എന്നിവക്കും വ്യവസ്ഥ ചെയ്യുന്നു.
സ്വന്തം സ്വകാര്യ സ്ഥലത്ത് സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെ പ്രാർത്ഥന നടത്താൻ അപേക്ഷകന് അവകാശമുണ്ടെന്ന് കോടതി വിധിച്ചു.
മതമോ മറ്റേതെങ്കിലും പരിഗണനയോ പരിഗണിക്കാതെ സംസ്ഥാനത്തുടനീളമുള്ള എല്ലാ പൗരന്മാർക്കും നിയമത്തിന്റെ തുല്യ സംരക്ഷണം സംസ്ഥാനം നൽകണമെന്നും കോടതി പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

