വാക്സിൻ: ആദ്യഘട്ട ചെലവ് കേന്ദ്രം വഹിക്കും, രാഷ്ട്രീയക്കാർ നുഴഞ്ഞുകയറരുത് –മോദി
text_fieldsന്യൂഡൽഹി: രാജ്യത്ത് ആദ്യഘട്ടത്തിൽ മൂന്നു കോടി ആരോഗ്യ, മുൻനിര പ്രവർത്തകർക്ക് നൽകുന്ന വാക്സിൻ വിതരണത്തിെൻറ ചെലവ് കേന്ദ്രം വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് ജനുവരി 16 മുതൽ ആരംഭിക്കുകയാണ്. രാഷ്ട്രീയ നേതാക്കൾ അവരുടെ ഉൗഴം വരെ കാത്തുനിൽക്കണം. വരിതെറ്റിച്ച് നുഴഞ്ഞുകയറരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാക്സിൻ വിതരണ മുന്നൊരുക്കത്തിെൻറ ഭാഗമായി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മോദി.
രാജ്യം അംഗീകരിച്ച രണ്ട് വാക്സിനുകൾക്കും ഫലപ്രാപ്തി കൂടുതലാണ്. സുരക്ഷ മാനദണ്ഡങ്ങളും ശാസ്ത്രീയ നടപടിക്രമങ്ങൾ പാലിച്ചുമാണ് അംഗീകാരം നല്‍കിയത്. ആദ്യ ഡോസ് സ്വീകരിക്കുേമ്പാൾതന്നെ കോവിൻ ആപ്പിലൂടെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കും. രണ്ടാമത്തെ ഡോസ് വാക്സിനുള്ള അറിയിപ്പ് ലഭിക്കുന്നതിനും ഇത് ആവശ്യമായിവരും. രണ്ട് ഡോസ് സ്വീകരിക്കുന്നതോടെ അന്തിമ സർട്ടിഫിക്കറ്റ് ലഭ്യമാകും. സർക്കാർ, സ്വകാര്യ മേഖല വ്യത്യാസമില്ലാതെ ആരോഗ്യ പ്രവർത്തകരെയും മുൻനിര പോരാളികളേയും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തും. രണ്ടാം ഘട്ടത്തില്‍, 50 വയസ്സിന് മുകളിലുള്ളവര്‍ക്കും 50 വയസ്സിന് താഴെയുള്ള രോഗാവസ്ഥയിലുള്ള 27 കോടി പേർക്കും നൽകും.
മുൻ അനുഭവങ്ങളും തെരഞ്ഞെടുപ്പിലെ ബൂത്ത് ലെവൽ തന്ത്രങ്ങളും വാക്സിൻ വിതരണം എളുപ്പമാക്കും. അഭ്യൂഹങ്ങൾ തടയാൻ സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കണം. മത, സാമൂഹിക സംഘടനകൾ, നെഹ്റു യുവകേന്ദ്ര, എൻ.എസ്.എസ്, സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവയുടേയെല്ലാം സഹായം തേടാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തിൽ പെങ്കടുത്തു. യോഗത്തിൽ പിണറായി വിജയനടക്കം പല മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അവസരം ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.