കാണ്ഡ അധികാരത്തിലിരിക്കുമ്പോൾ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല -ഗീതികയുടെ സഹോദരൻ
text_fieldsന്യൂഡൽഹി: എയർ ഹോസ്റ്റസ് ഗീതിക ശർമ ആത്മഹത്യ ചെയ്ത കേസിൽ ആരോപണ വിധേയനായ ഗോപാൽ കാണ്ഡ അധികാര സ്ഥാനത്തിരിക്കുമ്പോ ൾ തങ്ങൾക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ഗീതികയുടെ സഹോദരൻ അങ്കിത് ശർമ. ബേടി ബചാവോ, ബേടി പഠാവോ എന്നതാണ ് ഹരിയാനയിൽ കേൾക്കുന്ന മുദ്രാവാക്യം. തെമ്മാടികൾക്ക് പെൺകുട്ടികളുടെ ഉത്തരവാദിത്തം ഏൽപ്പിക്കുകയാണെങ്കിൽ ഈ മു ദ്രാവാക്യം എങ്ങനെ യാഥാർഥ്യമാകും ? അങ്കിത് ചോദിച്ചു.
2012ലാണ് ഗോപാൽ കാണ്ഡയുടെ ഉടമസ്ഥതയിലുള്ള എം.ഡി.എല്‍.ആര്‍ എ യര്‍ലൈന്‍സിലെ ജീവനക്കാരി 23കാരിയായ ഗീതിക ശർമ ആത്മഹത്യ ചെയ്തത്. തൊഴിൽ സ്ഥലത്തെ പീഡനത്തെ തുടർന്നായിരുന്നു ആത്മഹത്യ. ഇതിന് പിന്നാലെ ഗീതികയുടെ അമ്മയും ആത്മഹത്യ ചെയ്തിരുന്നു.
'രണ്ട് പേരെ നഷ്ടമായ ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് നിരാശാജനകമാണ് വാർത്തകൾ. സർക്കാർ ഉണ്ടാക്കാൻ ഒരു ക്രിമിനലിന്‍റെ പിന്തുണ കൂടിയേ തീരൂ എന്നുണ്ടോ എന്നാണ് ഞാൻ ചോദിക്കുന്നത്. എന്തൊരു രാജ്യമാണ് നമ്മുടേത്' -അങ്കിത് ശർമ ചോദിച്ചു.
ഇക്കഴിഞ്ഞ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ സിർസ മണ്ഡലത്തിൽ നിന്നാണ് ഗോപാൽ കാണ്ഡ വിജയിച്ചത്. അഞ്ച് സ്വതന്ത്ര എം.എൽ.എമാർ തനിക്കൊപ്പമുണ്ടെന്നും കാണ്ഡ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കാണ്ഡയുടെ പിന്തുണ ബി.ജെ.പി സ്വീകരിക്കുകയും ചെയ്തു.
എന്നാൽ, വിമർശനം ശക്തമായതോടെ കാണ്ഡയെ തള്ളിപ്പറഞ്ഞിരിക്കുകയാണ് ബി.ജെ.പി. പാർട്ടി നേതാവ് ഉമാഭാരതി കാണ്ഡയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
‘പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയാണ് ഗോപാല്‍ കാണ്ഡ. നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയും ആത്മഹത്യ ചെയ്തു. ആ കേസ് ഇപ്പോഴും കോടതിയിലാണ്. കേസില്‍ ജാമ്യത്തിലുള്ള വ്യക്തിയാണ് അദ്ദേഹമെന്നും’ ഉമാഭാരതി ട്വീറ്ററിൽ കുറിച്ചു.
കോൺഗ്രസ് സർക്കാറിൽ മന്ത്രിയായിരുന്ന കാണ്ഡ 2012ൽ ബി.ജെ.പി പ്രതിഷേധത്തെ തുടർന്നാണ് രാജിവെച്ചത്. ഗോപാൽ കാണ്ഡയുടെ പിന്തുണ സ്വീകരിച്ചതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കളും രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.