മുൾമുനയിൽ ഗാസിപ്പൂർ; ഒടുവിൽ പൊലീസും സേനയും പിൻവാങ്ങി, സമരം ശക്തമാക്കാനുറച്ച് കർഷകർ
text_fieldsവ്യാഴാഴ്ച രാത്രി 12 ന് മാധ്യമ പ്രവർത്തകരെ കാണുന്ന രാകേഷ് ടികായത്ത്
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങളുടെ പേരിൽ ഡൽഹി പൊലീസ് കർഷകരുടെ സമരകേന്ദ്രങ്ങൾ വളഞ്ഞതിനെ തുടർന്ന് ഡൽഹി അതിർത്തികൾ സംഘർഷഭരിതം. വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചതിനൊപ്പം വ്യാഴാഴ്ച രാത്രി പതിനൊന്നോെട സമരസ്ഥലം ഒഴിയണമെന്ന് ഗാസിപൂരിൽ നോട്ടീസ് നൽകി. സിംഘുവിലും ടിക്രിയിലും സമാന നടപടികൾക്ക് തുടക്കമിട്ടു.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അത്യന്തം നാടകീയമായ നീക്കങ്ങൾക്ക് കേന്ദ്ര സർക്കാറും ഉത്തർപ്രദേശിലെയും ഹരിയാനയിലെയും ബി.ജെ.പി സർക്കാറുകളും തുടക്കമിട്ടത്. റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങൾക്ക് നേതാക്കളെ പിടികൂടി സമരക്കാരെ ഒഴിപ്പിക്കാനാണ് ഡൽഹി പൊലീസ് തീരുമാനിച്ചത്.
കർഷകരുടെ ഭാഗത്ത് നിന്ന് തിരിച്ചടി ഉണ്ടാകാതിരിക്കാൻ മുൻകരുതലുമെടുത്തു. രാത്രിയായതോടെ സമരവേദി പൊലീസ് വളഞ്ഞു. ഗാസിപൂരിലേക്കും ദേശീയപാതയിലും സംസ്ഥാന റോഡുകളിലും ഗാതാഗതം നിരോധിച്ചു. ഗാസിപൂരിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
മാധ്യമ പ്രവർത്തകർക്ക് മാത്രമാണ് പ്രദേശത്ത് കടക്കാൻ അനുമതി നൽകിയത്. രാത്രി ഏഴ് മണിക്ക് ഗാസിപൂർ അതിർത്തിയിൽ ജില്ല പൊലീസ് സൂപ്രണ്ടിനൊപ്പം എത്തിയ എ.ഡി.എം ൈശലേന്ദ്ര സിങ് സമരക്കാരെ നീക്കം ചെയ്യാനുള്ള ബസുകളും എത്തിച്ചു. പൊലീസും ദ്രുതകർമസേനയും സമരവേദിക്കടുത്തേക്ക് നീങ്ങിയതോടെ കർഷക നേതാക്കൾ സമരത്തിൽ നിന്ന് പിന്മാറിെല്ലന്ന് വിളിച്ചു പറഞ്ഞു.
സമീപ പ്രദേശത്തുണ്ടായിരുന്ന കർഷകരോട് സമരവേദിയിലേക്ക് വരാൻ കർഷക നേതാവായ രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു. സമരവുമായി മുന്നോട്ടുപോകുമെന്നും സമരം പരാജയപ്പെട്ടാൽ ആത്മഹത്യ ചെയ്യുമെന്നും ടിക്കായത്ത് പ്രഖ്യാപിച്ചു. കർഷകരെ അടിച്ചൊതുക്കാനുള്ള പദ്ധതി ബി.ജെ.പി നടപ്പാക്കുകയാണെന്നും പൊലീസ് ബി.ജെ.പി എം.എൽ.എയെയും കൂട്ടി വന്നത് അതിെൻറ തെളിവാണെന്നും ടിക്കായത്ത് പറഞ്ഞു.
സുപ്രീം കോടതി സമരം തുടരാൻ നൽകിയ അനുമതി ഗാസിയാബാദ് ജില്ലാ ഭരണകൂടത്തിന് നിഷേധിക്കാനാവില്ലെന്ന് ടിക്കായത്ത് വ്യക്തമാക്കി. ഗാസിയാബാദ് ഭരണകൂടം നൽകിയ അടിയന്തര നോട്ടീസിനെതിരെ ഗാസിയാബാദിലെ സമരക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണെന്നും അതുവരെ നടപടി അരുതെന്നും ടിക്കായത്ത് എ.ഡി.എമ്മിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

