സമയത്ത് ആംബുലൻസെത്തിയില്ല; എ.എം.യു പ്രൊഫസർ മരിച്ചു
text_fieldsലക്നൗ: കൃത്യസമയത്ത് ആംബുലന്‍സ് സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് അലിഗഡ് സര്‍വകലാശായിലെ പ്രൊഫസര്‍ മരിച്ചു. ആറ് മണിക്കൂറോളം ആംബുലന്‍സിനായി കാത്തുനിന്നാണ് അര്‍ബുദരോഗ ബാധിതനായ ഡി.മൂര്‍ത്തി (64) മരിച്ചത്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ മോഡേൺ ഇന്ത്യൻ ലാംഗ്വേജ് ഡിപ്പാർട്ട്മെൻറ് തലവനാണ് ഡി. മൂർത്തി.
കാൻസറിനെ തുടർന്ന് ഇദ്ദേഹം കഴിഞ്ഞ ദിവസം ലക്നൗവിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതിന് ശേഷം മൂര്‍ത്തിയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് നിർദേശിച്ചു. ആ സമയത്ത് സ്ഥലത്ത് ആംബുലൻസ് ഉണ്ടായിരുന്നില്ലെന്ന് ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജിലെ സർജറി ഡിപ്പാർട്ട്മെൻറ് ചെയർമാൻ മുഹമ്മദ് അസ്ലം പറഞ്ഞു.
രേഖകള്‍ തയാറാക്കാന്‍ വൈകിയതിനാലാണ് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്താന്‍ താമസിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.