Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡയറിയിൽ 10 കോടി;...

ഡയറിയിൽ 10 കോടി; മകെൻറ വിവാഹം ആഡംബരമാക്കി ഗഡ്കരി

text_fields
bookmark_border
ഡയറിയിൽ 10 കോടി; മകെൻറ വിവാഹം ആഡംബരമാക്കി ഗഡ്കരി
cancel

ന്യൂഡൽഹി: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ ഡയറിയിൽ പരാമർശിക്കുന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്ക രിയുടെ മകെൻറ വിവാഹം രാജ്യം കണ്ട ഏറ്റവും ആഡംബര വിവാഹങ്ങളിലൊന്ന്. 2010 ഡിസംബറിലാണ് അമ്പതിനായിരത്തിലേറെ അതിഥ ികൾ പെങ്കടുത്ത സൽക്കാരം നാഗ്പൂരിലെ രേഷംബാഗ് സ്റ്റേഡിയത്തിൽ നടന്നത്. ബി.ജെ.പി ദേശീയ പ്രസിഡൻറായിരുന്നു അ ന്ന് ഗഡ്കരി. വിവാഹ സമ്മാനമായി മകൻ നിഖിലിന് ഒമ്പതു കോടിയിലേറെ രൂപ വിലമതിക്കുന്ന ആഡംബര ബംഗ്ലാവ് ഗഡ്കരി ന ൽകിയതായി മാധ്യമങ്ങൾ അക്കാലത്ത് റിപ്പോർട്ട് ചെയ്തിരുന്നു. നാലു കോടിയിലേറെ രൂപ മുടക്കിയാണ് ബംഗ്ലാവ് നവീകരിച്ചത്. ബി.എം.ഡബ്ല്യു സെഡാനും നൽകി.

രണ്ടു ദിവസമായാണ് വിവാഹ സൽക്കാരം നടന്നത്. ആദ്യദിവസം മാത്രം നാഗ്പൂർ വിമാനത്താവളത്തിൽ 50ലേറെ ചാർട്ടർ വിമാനങ്ങൾ വന്നിറങ്ങി. ഇതിന് പുറമേ, വി.െഎ.പികളുടെ ആവശ്യത്തിനായി മൂന്ന് ഹെലികോപ്ടറുകൾ ഗഡ്കരി ഒരുക്കിനിർത്തിയിരുന്നു. ആദ്യദിവസത്തെ സൽക്കാരത്തിന് മാത്രം ഒരുകോടി രൂപയായിരുന്നു ചെലവ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയും കർണാടക മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദിയൂരപ്പയും ഉൾപ്പെടെ അന്ന് എത്തിയിരുന്നു.

ഇസഡ് കാറ്റഗറി സുരക്ഷയുള്ള 150 അതിഥികളാണ് രണ്ടാംദിനം എത്തിയത്. നാഗ്പൂർ പട്ടണം മുഴുവൻ ഉത്സവനഗരിയാകുന്ന നിലയിലായിരുന്നു രണ്ടു ദിവസത്തെയും ആഘോഷം. ഇത്ര ആഡംബര പൂർണമായി വിവാഹം നടത്തിയതിന് അന്നുതന്നെ ഗഡ്കരിക്കെതിരെ വിമർശനമുയർന്നിരുന്നു. ഗഡ്കരിയുടെ മകെൻറ വിവാഹത്തിന് 10 കോടി രൂപ നൽകിയെന്നാണ് യെദിയൂരപ്പയുടെ ഡയറിയിലുള്ളത്.

ഗഡ്കരിയുടെ രണ്ടാമത്തെ മകൻ സാരംഗിെൻറ വിവാഹവും സമാന നിലയിൽ 2012ൽ നടന്നിരുന്നു. നോട്ട് നിരോധനത്തിെൻറ ആഘാതത്തിൽ രാഷ്ട്രം വിറങ്ങലിച്ചുനിന്ന 2016 ഡിസംബർ എട്ടിനാണ് മകൾ കേത്കിയുടെ വിവാഹം ഗഡ്കരി നടത്തിയത്. സാധാരണക്കാരന് പണം പിൻവലിക്കാനും നിക്ഷേപിക്കാനും നിയന്ത്രണം നിലനിന്ന ഇൗ സമയത്താണ് കോടികൾ പൊടിച്ച് വിവാഹമാമാങ്കം അരങ്ങേറിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitin Gadkariyeddyurappamalayalam news
News Summary - nitin gadkari- india news
Next Story