ജാതി പറഞ്ഞാൽ അടിക്കും –ഗഡ്കരി
text_fieldsപുണെ: ജാതി പറഞ്ഞാൽ തല്ലുമെന്ന കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുടെ പരാമർശം മോദിക്ക ും ബി.ജെ.പിക്കുമെതിരെ തിരിച്ച് കോൺഗ്രസ്. ഞായറാഴ്ച പുണെയിൽ നടന്ന ചടങ്ങിലായിരുന ്നു വിവാദ പ്രസംഗം. ‘‘ഞങ്ങൾ ജാതിയിൽ വിശ്വസിക്കുന്നില്ല. ഞങ്ങളുടെ അഞ്ചു ജില്ലകളിൽ ജാതിക്ക് പ്രസക്തിയില്ല. ഇവിടെ ആരെങ്കിലും ജാതിയെക്കുറിച്ച് സംസാരിച്ചാൽ അടിക്കുമെന്ന് ഞാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്’’ ഇതായിരുന്നു ഗഡ്കരിയുടെ വാക്കുകൾ.
ഗഡ്കരി ഒരിക്കൽകൂടി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും കടന്നാക്രമിച്ചിരിക്കുകയാണെന്ന് മധ്യപ്രദേശ് കോൺഗ്രസാണ് ട്വീറ്റ് ചെയ്തത്. ഹനുമാെൻറ ജാതിയുടെ പേരിൽ വോട്ടുചോദിക്കുന്നവരെ നിങ്ങൾ എന്ന് തല്ലുമെന്നും കോൺഗ്രസ് ചോദിച്ചു. ഹനുമാൻ ദലിതനാണെന്നായിരുന്നു ബി.ജെ.പി മുൻ എം.പി സാവിത്രി ഭായി ഫുലെ പറഞ്ഞത്. ഹനുമാൻ ജാട്ട് ആണെന്ന് യു.പി മന്ത്രി ലക്ഷ്മി നാരായൺ ചൗധരിയും മുസ്ലിമാണെന്ന് മറ്റൊരു ബി.ജെ.പി നേതാവും വിശേഷിപ്പിച്ചിരുന്നു.
കുടുംബത്തെ സംരക്ഷിക്കാത്തയാൾക്ക് രാജ്യത്തെ രക്ഷിക്കാനാവില്ലെന്ന് ഗഡ്കരി നേരത്തെ നടത്തിയ പരാമർശം മോദിക്കെതിരെയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ പറഞ്ഞിരുന്നു. ‘‘ഗഡ്കരി തെൻറ സുഹൃത്താണ്. മോദിക്കു ബദലായി അദ്ദേഹത്തിെൻറ പേര് ഉയർന്നു വരുന്നുമുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിെൻറ കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്’’ എന്നായിരുന്നു എൻ.സി.പി നേതാവ് ശരദ് പവാറിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.