നല്ല റോഡു വേണോ, ടോൾ നൽകണം –ഗഡ്കരി
text_fieldsന്യൂഡൽഹി: റോഡു വികസനത്തിന് സർക്കാറിെൻറ പക്കൽ പണമില്ലാത്തതിനാൽ ടോൾ സമ്പ്രദാ യം തുടരുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ‘‘നല്ല റോഡ് വേണമെങ്കിൽ ജനങ്ങൾ ടോൾ ന ൽകേണ്ടിവരും. സർക്കാറിെൻറ പക്കൽ പണമില്ല’’ -ലോക്സഭയിൽ ഉപരിതല ഗതാഗത മന്ത്രാലയ ത്തിെൻറ ധനാഭ്യർഥന ചർച്ചയിൽ മന്ത്രി വ്യക്തമാക്കി.
ടോൾ ഒരിക്കലും നിർത്തലാക്കാൻ ക ഴിയില്ല. കാലാകാലങ്ങളിൽ നിരക്കിൽ മാറ്റം വരുത്തിയെന്നു വരാം.
പണം പിരിക്കാനുള്ള മാർഗമെന്ന നിലയിൽ താൻ ആവിഷ്കരിച്ചതാണ് ടോൾ സമ്പ്രദായം. സ്കൂൾ ബസുകൾ, സർക്കാർ ബസുകൾ എന്നിവയെ ടോളിൽനിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കും. ടോൾ നൽകാൻ ശേഷിയുള്ള മേഖലകളിൽനിന്ന് പിരിക്കുന്ന പണം നാട്ടിൻപുറങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും റോഡ് നിർമിക്കാനാണ് ചെലവാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. റോഡ് നിർമാണത്തിന് പ്രധാന പ്രശ്നം ഭൂമി ഏറ്റെടുക്കലാണ്. ഇതിന് സംസ്ഥാന സർക്കാറുകൾ പരിഹാരമുണ്ടാക്കണം. 80 ശതമാനം ഭൂമി ഏറ്റെടുക്കാതെ മന്ത്രാലയം മുന്നോട്ടു പോവില്ല. 12 മണിക്കൂർ കൊണ്ട് ഡൽഹിയിൽനിന്ന് മുംബൈയിൽ എത്തുന്ന വിധം ഡൽഹിയിൽനിന്ന് മുംബൈയിലേക്ക് പുതിയ എക്സ്പ്രസ്വേ നിർമിക്കാനുള്ള പദ്ധതി രൂപപ്പെടുത്തുന്നുണ്ട്.
രാജ്യത്ത് 25 ലക്ഷം ഡ്രൈവർമാരുടെ കുറവുണ്ട്. മണ്ഡലാടിസ്ഥാനത്തിൽ ഡ്രൈവിങ് പരിശീലന കേന്ദ്രം തുറക്കാൻ മന്ത്രാലയം തയാറാണ്. 2020 ഏപ്രിൽ ഒന്നു മുതൽ എല്ലാ പുതിയ വാഹനങ്ങൾക്കും യൂറോ-6 മലിനീകരണ ചട്ടം ബാധകമാക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.