2014ന് ശേഷം ഇന്ത്യയിൽ തീവ്രവാദ ആക്രമണങ്ങളുണ്ടായിട്ടില്ല- നിർമലാ സീതാരാമൻ
text_fieldsന്യൂഡൽഹി: ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതോടെ ഇന്ത്യയിൽ തീവ്രവാദത്തിന് ഇടമില്ലാതായെന്ന് പ്രതിരോധമന ്ത്രി നിർമലാ സീതാരാമൻ . സമാധാനം തകർക്കാൻ തീവ്രവാദികൾക്ക് സർക്കാർ ഒരു അവസരവും നൽകിയിട്ടില്ല. 2014ന് ശേഷം ഇന്ത്യ യിൽ ഭീകരാക്രമണം ഉണ്ടായിട്ടില്ലെന്നും നിർമലാ സീതാരമാൻ അവകാശപ്പെട്ടു.
കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം ബി.ജെ.പി സർക്കാർ പാലിച്ചുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മോശം പ്രകടനവും അഴിമതിയുമായിരുന്നു കഴിഞ്ഞ സർക്കാറിെൻറ മുഖമുദ്ര. ഇതിൽ മാറ്റം വരുത്താൻ ഭരണകാലയളവിൽ മോദി സർക്കാറിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി ദേശീയകൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി.
വിദേശ മണ്ണിൽ നിന്ന് ഇന്ത്യയെ അപമാനിക്കാൻ രാഹുൽ ഗാന്ധി നന്നായി പഠിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. പഞ്ചാബിലെയും കർണാടകയിലെയും കാർഷിക വായ്പകൾ എഴുതിതള്ളുന്നതിനെ കുറിച്ച് അദ്ദേഹത്തിന് എന്താണ് പറയാനുള്ളതെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു.
2019ൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഡൽഹിയിൽ ബി.ജെ.പിയുടെ നാഷണൽ കൗൺസിൽ യോഗം ചേരുന്നത്. പാർട്ടിയുടെ പ്രമുഖ നേതാക്കളും പ്രവർത്തകരും യോഗത്തിൽ പെങ്കടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അമിത് ഷായും നരേന്ദ്രമോദിയും നാഷണൽ കൗൺസിൽ യോഗത്തിൽ സംസാരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.