Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർഭയ കേസ് പ്രതിക്ക്...

നിർഭയ കേസ് പ്രതിക്ക് വധശിക്ഷ തന്നെ; പുന:പരിശോധനാ ഹരജി തള്ളി

text_fields
bookmark_border
നിർഭയ കേസ് പ്രതിക്ക് വധശിക്ഷ തന്നെ; പുന:പരിശോധനാ ഹരജി തള്ളി
cancel

ന്യൂഡൽഹി: അവസാന പുനഃപരിശോധന ഹരജിയും തള്ളിയതോടെ കോളിളക്കം സൃഷ്ടിച്ച നിർഭ യ കൂട്ട ബലാത്സംഗ കേസിലെ നാലു പ്രതികളും കഴുമരത്തിലേക്ക്. വധശിക്ഷ വിധിക്കപ്പെട്ട അവസാനത്തെ പ്രതി അക്ഷയ് കുമാർ സിങ്ങിെൻറ പുനഃപരിശോധന ഹരജി ജസ്റ്റിസ് ആർ. ഭാനുമതിയുടെ ബെഞ്ച് ബുധനാഴ്ച തള്ളി. ഇനി പ്രതികൾക്ക് വേണമെങ്കിൽ രാഷ്ട്രപതിക്ക് ദയാഹരജി നൽകാം. ദയാഹരജി ഏഴുദിവസത്തിനകം നൽകണമെന്ന് ബുധനാഴ്ച രാത്രി തിഹാർ ജയിൽ അധികൃതർ പ്രതികളെ അറിയിച്ചു.

വധശിക്ഷ പെെട്ടന്ന് നടപ്പാക്കാൻ സമർപ്പിച്ച അപേക്ഷ ഡൽഹി കോടതി ജനുവരിയിലേക്ക് മാറ്റി.നേരത്തേ സുപ്രീംകോടതി തള്ളിയ മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നീ മൂന്നു പ്രതികളുടെ പുനഃപരിശോധന ഹരജികളിൽ ഉന്നയിച്ച അതേ വാദഗതികളാണ് അക്ഷയ് സിങ്ങിനുവേണ്ടിയും ഉയർത്തിയതെന്ന് ബെഞ്ച് വിധിയിൽ വ്യക്തമാക്കി. അന്വേഷണത്തിലെ വീഴ്ചകൾ അടക്കമുള്ള വാദഗതികളെല്ലാം വിചാരണ കോടതിയും ഹൈകോടതിയും പരിഗണിച്ചതാണെന്നും ആ വിധി സുപ്രീംകോടതി ശരിവെച്ചതാണെന്നും ഉത്തരവ് തുടർന്നു.

വധശിക്ഷ വിധിക്കെതിരായ പുനഃപരിശോധന ഹരജികൾ തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന ചട്ടം പരിഗണിച്ച് അക്ഷയ് സിങ് ഠാകുറിെൻറ ഹരജിയും തുറന്ന കോടതിയിലാണ് ബുധനാഴ്ച കേട്ടത്. ഠാകുറിെൻറ അഭിഭാഷകൻ എ.പി. സിങ്ങിന് വാദത്തിന് കോടതി 30 മിനിറ്റ് അനുവദിച്ചു. രാഷ്ട്രീയ, മാധ്യമ കോണുകളിൽനിന്നുള്ള കടുത്ത സമ്മർദത്തെ തുടർന്നാണ് അക്ഷയ് സിങ്ങിന് വധശിക്ഷ വിധിച്ചതെന്ന വാദം എ.പി. സിങ് ആവർത്തിച്ചു.ജനങ്ങളുടെ ആയുസ്സ്കുറഞ്ഞതിനാൽ വധശിക്ഷയുടെ ആവശ്യമില്ലെന്ന് വരെ സിങ് വാദിച്ചു. ഇൗ വാദം കേന്ദ്ര സർക്കാറിെൻറ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഖണ്ഡിച്ചു.

ഡൽഹിയിൽ 2012 ഡിസംബര്‍ 16നാണ് 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബസിൽ ക്രൂര ബലാത്സംഗത്തിനിരയാക്കി വഴിയരികിൽ തള്ളിയത്. പെണ്‍കുട്ടി ഡിസംബര്‍ 29ന് മരിച്ചു. സംഭവത്തില്‍ ആറുപേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.

പ്രതിയും മുകേഷിെൻറ സഹോദരനുമായ ബസ് ഡ്രൈവര്‍ രാം സിങ് വിചാരണ തടവിനിടെ ജയിലില്‍ മരിച്ചു. പ്രായപൂര്‍ത്തിയാകാത്ത ആറാം പ്രതി മൂന്നു വര്‍ഷം ദുര്‍ഗുണപരിഹാര പാഠശാലയില്‍ കഴിയണമെന്നായിരുന്നു ബാലകോടതി വിധി. അതു കഴിഞ്ഞ് ഇയാൾ മോചിതനാകുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsNirbhaya Rape Casesupreme court
News Summary - Nirbhaya Rape Case: Accused Application supreme court Rejected -India News
Next Story