Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘വേണം ആ നീതി;...

‘വേണം ആ നീതി; കത്വയിലെ പെൺകുട്ടിക്കും’

text_fields
bookmark_border
‘വേണം ആ നീതി; കത്വയിലെ പെൺകുട്ടിക്കും’
cancel

നിരന്തര പോരാട്ടങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ആ അമ്മയുടെ പോരാട്ടങ്ങൾക്കുമൊടുവിൽ നിർഭയ എന്നു പേരിട്ട വിളിച്ച ഇന്ത്യയുടെ മകൾക്ക് വെള്ളിയാഴ്ച നീതി ലഭിച്ചു. മുകേഷ് സിങ്, പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ്കുമാർ എന്നീ പ്രതികളെ ഡൽഹി തിഹാർ ജയിലിൽ തൂക്കിക്കൊന്നു. വെള്ളിയാഴ്ച വെളുപ്പിന് 5.30 നായിരുന്നു വധശിക്ഷ നടപ്പാക്കിയത്.

വിധി നടപ്പാക്കുന്നതിൻെറ തൊട്ടുമുമ്പുവരെ വധശിക്ഷ ഒഴിവാക്കാനായി പല നാടകങ്ങളും അരങ്ങേറി. തൂക്കുമരത്തിലേക്ക് നടക്കുന്നതിന് മുമ്പുവരെ മരണഭയത്തോടെ അവർ കേണപേക്ഷിച്ചുെകാണ്ടിരുന്നു. എങ്കിലും ഏപ്രിൽ 20ന് നീതിയുടെ പുലരി തെളിഞ്ഞു. നിർഭയക്ക് വേണ്ടി നടത്തിയ ഏഴുവർഷം നീണ്ട പോരാട്ടത്തിൽ വിജയം കൈവരിച്ചതായി അവളുടെ മാതാപിതാക്കൾ അടക്കമുള്ളവർ പ്രഖ്യാപിച്ചു.

നിർഭയയെപ്പോലെ രാജ്യത്തിെൻറ നോവായി മാറിയ മറ്റൊരു ദുഃഖപുത്രിക്കും നീതി വേണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം. കത്വയിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടി ഇന്ത്യൻ ജനതയുടെ മനസിലെ മറ്റൊരു നോവായിരുന്നു. വെള്ളിയാഴ്ച നിർഭയ പ്രതികൾക്ക് വധശിക്ഷ നടപ്പാക്കിയതോടെ കത്വ കേസിലെ എട്ടുവയസുകാരിക്കും നീതിവേണമെന്ന ആവശ്യം ‘JusticeForKathuaRapeVictim’ എന്ന ഹാഷ്ടാഗോടെ ഉയർന്നുവരികയാണ്.

2018ലാണ് ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഒരു ഗ്രാമത്തിലെ ക്ഷേത്രത്തിൽവെച്ച് എട്ടുവയസുകാരിയെ നിരന്തരം ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത്. കേസിലെ ഏഴു പ്രതികളിലെ ആറുപേർക്കും പത്താൻകോട്ട് കോടതി ശിക്ഷ വിധിക്കുകയും ചെയ്തു. മൂന്നുപേർക്ക് 25 വർഷത്തെ തടവും മൂന്നുപേർക്ക് അഞ്ചുവർഷവും തടവുമായിരുന്നു ശിക്ഷ. പ്രതികളിൽ ഒരാൾക്കെതിരെ വേണ്ടത്ര തെളിവുകൾ ഇല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. എട്ടുപേരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളായതിനാൽ ജുവൈനൽ കോടതിക്ക് കൈമാറി. മേൽകോടതിയെ സമീപിച്ചാൽ ഉയർന്ന ശിക്ഷ ലഭിക്കുമെന്നായിരുന്നു അഭിഭാഷകൻെറ അഭിപ്രായം. കുട്ടിക്ക് നീതി ലഭിച്ചിട്ടില്ലെന്ന് കുഞ്ഞിെൻറ മാതാപിതാക്കൾ വിശ്വസിക്കുന്നു.

നാടോടികളായ ബടർവാൾ സമുദായത്തിൽ അംഗമായിരുന്നു പെൺകുട്ടി. കുട്ടിയെ കാണാതായി ഒരാഴ്ചക്ക് ശേഷമാണ് ഗ്രാമത്തിനടുത്തുനിന്നും മരിച്ച നിലയിൽ കണ്ടെത്തുന്നത്. 2018 ജനുവരി 10ന് കുതിരകളെ നോക്കാനായി പോയതായിരുന്നു. വൈകിട്ട് നാലുമണിയോടെ കുതിരകൾ മാത്രം തിരികെ വീട്ടിലെത്തി. കുട്ടിയെ കാണാതായതോടെ അടുത്ത പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. എന്നാൽ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കേസിൽ പൊലീസിെൻറ നിസംഗതക്കും അലംഭാവത്തിനുമുള്ള കാരണം പിന്നീട് വെളിയിൽവന്നു. കേസിൽ ഉൾപ്പെട്ടവരെല്ലാം പൊലീസുകാരും അവരുടെ മക്കളും സവർണബോധം പിന്തുടരുന്നവരും.

ജനുവരി 17നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടുകിട്ടുന്നത്. തങ്ങളുടെ നാട്ടിൽ താമസമാക്കിയ നാടോടി ഇടയഗോത്രത്തെ ഭയപ്പെടുത്തി ആട്ടിയോടിക്കാനാണ് ഈ ക്രൂരകൃത്യം നടത്തിയതെന്നായിരുന്നു കുറ്റപത്രം. തട്ടിക്കൊണ്ടുപോയ ശേഷം പെൺകുട്ടിയെ ക്ഷേത്രത്തിൽവെച്ച് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഏഴ് ദിവസത്തോളം ബന്ധിയാക്കി പീഡനത്തിനിരയാക്കുകയും പ്രത്യേക തരം പൂജകൾ നടത്തുകയും ചെയ്തു. അതിലൊരാളെ ആഗ്രഹപൂർത്തീകരണത്തിനായി മീററ്റിൽനിന്നും വിളിച്ചുവരുത്തി. പെൺകുട്ടിക്ക് മയക്കുമരുന്നു നൽകുകയും ചെയ്തിരുന്നു. ബലാത്സംഗം ചെയ്തും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി. മരണം ഉറപ്പുവരുത്താനായി പാറക്കല്ലുകൊണ്ട് തലക്കടിക്കുകയും ചെയ്തു.

ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെട്ട കേസിൽ പ്രതികളെ സംരക്ഷിക്കാൻ എം.എൽ.എമാർ ഉൾപ്പെടെ പരസ്യമായി രംഗത്തുവന്നു. കുറ്റാരോപിതരെ അറസ്റ്റ് ചെയ്തതിനെതിരെ പ്രാദേശിക പാർട്ടിയുടെ നേതൃത്വത്തിൽ പരസ്യ പ്രതിഷേധ പ്രകടനം നടത്തി. ഇത്തരത്തിൽ ഒരു പ്രകടനത്തിൽ രാജിവെച്ച രണ്ട് ബി.ജെ.പി മന്ത്രിമാർ അടക്കം പങ്കെടുത്തിരുന്നു.

കുറ്റാരോപിതരിലെ അച്ഛനെയും മകനെയും നാലുപൊലീസുകാരടക്കം എട്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. ഇതിൽ രണ്ടു പൊലീസുകാർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് പിടിയിലായത്. ഫോറൻസിക് തെളിവുകൾ ഉൾപ്പെടെയുള്ളവ പ്രതികൾക്ക് എതിരായിരുന്നു. കുട്ടിയുടെ ശരീരത്തിൽ നിന്നും പ്രതികളുടെ മുടിയിഴകൾ ഉൾപ്പെടെ ലഭിച്ചിരുന്നു. എങ്കിലും വധശിക്ഷ വിധിക്കാൻ തക്ക തെളിവുകളിെല്ലന്നായിരുന്നു വിധിന്യായം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsKathua caseNirbhaya Caes
News Summary - Nirbhaya Case Kathua Rape Case Verdict -India news
Next Story