നീരവ് മോദി വിറ്റത് വ്യാജ വജ്രം; കനേഡിയൻ പൗരെൻറ പ്രണയം തകർന്നു
text_fieldsന്യൂഡൽഹി: ഇന്ത്യയിൽനിന്ന് ആയിരക്കണക്കിന് കോടികൾ വെട്ടിച്ച് മുങ്ങിയ വജ്രവ്യാപാരിയായ നീരവ് മോദിയുടെ വലയിൽവീണ് കനേഡിയൻ പൗരനും. മോദിയിൽനിന്നും 1.48 കോടി രൂപ കൊടുത്ത് വാങ്ങിയ രണ്ട് വജ്രമോതിരങ്ങൾ വ്യാജമായിരുന്നുവെന്നും ഇത് തിരിച്ചറിഞ്ഞപ്പോൾ തെൻറ പ്രണയം തകർന്നുവെന്നും പോൾ അൽേഫാൻസോ എന്നയാൾ പരാതിപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2012ൽ പരിചയപ്പെട്ട നീരവ് മോദിയുമായി നല്ല ബന്ധമായിരുന്നുവെന്നും ജ്യേഷ്ഠസഹോദരനെപ്പോലെയാണ് അദ്ദേഹത്തെ കണ്ടിരുന്നതെന്നും അൽഫോൺസോ പറയുന്നു. മോതിരം വേണമെന്ന് ആവശ്യപ്പെട്ട് ഇയാൾ മോദിക്ക് ഇ-മെയിൽ അയച്ചിരുന്നു. ഇതിനായി ഹോേങ്കാങ്ങിലെ അക്കൗണ്ടിലേക്ക് പണമയച്ച് കഴിഞ്ഞ ജൂണിൽ മോതിരങ്ങൾ കൈപറ്റി. ഉന്നത ഗുണമേന്മയും രൂപഭംഗിയുമുള്ളതെന്ന് വിശ്വസിപ്പിച്ചായിരുന്നു മോദി ഇടപാട് നടത്തിയത്. എന്നാൽ, രണ്ടുമാസം കഴിഞ്ഞ് ഇയാളുടെ കാമുകി മോതിരം വ്യാജമാണെന്ന് തിരിച്ചറിഞ്ഞ് വിവരം അൽഫോൺസോയെ അറിയിക്കുകയായിരുന്നു.
ഇതറിഞ്ഞ താൻ ഞെട്ടിപ്പോയെന്നും ഏതാനും ആയിരങ്ങൾ മാത്രം വിലവരുന്ന മോതിരത്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവഴിച്ചതെന്നും ഇയാൾ പറയുന്നു. പ്രണയം തകർന്ന ദുഃഖത്തിൽ ഇരിക്കവെ മോദി ഇന്ത്യയിൽ നടത്തിയ തട്ടിപ്പുകൾ കൂടി അറിഞ്ഞതോടെ പാടെ തകർന്നിരിക്കുകയാണ് ഇയാൾ. നീരവ് മോദിക്കെതിരെ കാലിഫോർണിയ കോടതിയിൽ കേസ് ഫയൽ ചെയ്തതായും അൽഫോൺസോ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.