കോളജ് വിദ്യാർഥിനിയെ നടുറോഡിൽ വെടിവെച്ച് കൊന്ന കേസിൽ ശിക്ഷ വെള്ളിയാഴ്ച; നിർണായക തെളിവായത് സിസിടിവി ദൃശ്യം
text_fieldsഫരീദാബാദ്: പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ വെടിവച്ച് കൊന്ന കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധി. വിവാദമായ നികിത തോമര്‍ വധക്കേസിലാണ് ഹരിയാനയിലെ ഫരീദാബാദ് അതിവേഗ കോടതിയുടെ വിധി.
2020 ഒക്ടോബര്‍ 26ന് നികിത തോമര്‍ എന്ന കോളേജ് വിദ്യാര്‍ഥിനിയെ നടുറോഡിൽ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ തൗസീഫ്, രെഹാന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. കേസിൽ മൂന്നാം പ്രതിയായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീനെ കോടതി വെറുതേ വിട്ടു. പ്രതികള്‍ക്ക് നാടന്‍ തോക്ക് എത്തിച്ചുവെന്നായിരുന്നു ഇയാളിൽ ചുമത്തിയ കുറ്റം. 2020 ഡിസംബര്‍ ഒന്നിനാണ് കേസിൽ വിചാരണ ആരംഭിച്ചത്. മൂന്നുമാസത്തിനുള്ളിൽ കോടതി വിധി പറയുകയും ചെയ്തു.
Blood-curdling daylight murder of college student identified as Nikita Tomar in Delhi suburb Faridabad (Haryana) caught on CCTV as she emerges from college after writing exam. Assailant identified as Taufeeq arrested, driver of car still absconding. https://t.co/8Yq4CWHsoi pic.twitter.com/HvBVrRgpGy
— Shiv Aroor (@ShivAroor) October 27, 2020
ബിരുദ വിദ്യാര്‍ഥിനിയായ നികിത (21) കോളേജിൽനിന്ന് പുറത്തുവരുേമ്പാൾ പട്ടാപ്പകലാണ് കൊലപാതകം നടന്നത്. പരീക്ഷ കഴിഞ്ഞ് കൂട്ടുകാരിക്കൊപ്പം വരികയായിരുന്ന നികിതയെ തട്ടിക്കൊണ്ടുപോകാനാണ് തൗസീഫും സുഹൃത്തും ശ്രമിച്ചത്. ഇതിനെ ചെറുത്തതോടെ തൗസീഫ് വെടിയുതിര്‍ക്കുകയും കാറിൽ കയറി രക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ നികിത പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു. നികിതയെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന്‍റെയും വെടിവെച്ച് കൊല്ലുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തൗസീഫിനെയും സുഹൃത്തിനെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തത്.
നികിതയുമായി താൻ അടുപ്പത്തിലായിരുന്നെന്നും ഈ ബന്ധത്തിൽ നിന്ന് പിന്മാറി മറ്റൊരാളെ വിവാഹം കഴിക്കാന്‍ നികിത തീരുമാനിച്ചതാണ് കൊലയ്ക്ക് കാരണമായതെന്നുമാണ് തൗസീഫ് മൊഴി നൽകിയത്. സംഭവത്തിന് പിന്നില്‍ ലൗജിഹാദാണെന്ന് ആരോപിച്ച് നികിതയുടെ കുടുംബം രംഗത്തെത്തിയതും വിവാദമായി. തൗസീഫ് നികിതയെ മതംമാറ്റി വിവാഹം കഴിക്കാനാണ് ശ്രമിച്ചതെന്നും ഇത് എതിര്‍ത്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് കുടുംബം ആരോപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

