Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസച്ചിൻ വാസെയെ സഹായിച്ച...

സച്ചിൻ വാസെയെ സഹായിച്ച യുവതി കസ്റ്റഡിയിൽ

text_fields
bookmark_border
sachin vaze
cancel

മുംബൈ: അംബാനി ഭീഷണി കേസിൽ അറസ്റ്റിലായ മുൻ അസിസ്റ്റൻറ് ഇൻസ്പെക്ടർ സച്ചിൻ വാസെയോടൊപ്പം നക്ഷത്ര ഹോട്ടലിൽ കണ്ട യുവതി എൻ.െഎ.എ കസ്റ്റഡിയിൽ. വ്യാഴാഴ്ച രാത്രി മുംബൈ വിമാനത്താവളത്തിൽവെച്ചാണ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ മീരാറോഡിലെ വാടക ഫ്ലാറ്റിൽ എൻ.െഎ.എ തിരച്ചിൽ നടത്തിയിരുന്നു. സച്ചിൻ വാസെ ട്രൈഡൻറ് ഹോട്ടലിലെ '1964' നമ്പർ മുറിയിൽ താമസിച്ചിരുന്നു. അന്ന് പണമെണ്ണുന്ന യന്ത്രവുമായി സച്ചിനൊപ്പം യുവതിയെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടിരുന്നു.

ഹോട്ടൽ, ബാറുടമകളിൽനിന്ന് സച്ചിൻ പിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചത് യുവതിയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അർധരാത്രി ബാറുകളിലും റസ്റ്റാറൻറുകളിലും റെയിഡ് നടത്തുന്ന സമയത്താണ് സച്ചിൻ നക്ഷത്ര ഹോട്ടലിൽ താമസിച്ചത്. ജ്വല്ലറി ഉടമയാണ് ട്രാവൽ ഏജൻസി മുഖേന മുറി ബുക്ക് ചെയ്തതും വാടകയായ 12 ലക്ഷം രൂപ നൽകിയതും. അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും ബന്ധപ്പെട്ട ഏജൻസികളെ അറിയിച്ചതായി എൻ.െഎ.എ വൃത്തങ്ങൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIASachin Vaze
News Summary - NIA Takes Into Custody a Woman Who may Accompanied Sachin Vaze
Next Story