Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോയമ്പത്തൂർ സ്ഫോടനം:...

കോയമ്പത്തൂർ സ്ഫോടനം: രണ്ട് പേർ കൂടി എൻ.ഐ.എ പിടിയിൽ

text_fields
bookmark_border
NIA raids residences of SDPI leader, PFI official
cancel
camera_alt

Representative image

ന്യൂഡൽഹി: കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. ഷെയ്ഖ് ഹിദായത്തുള്ള, സനോഫർ അലി എന്നിവരാണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബോംബ് സ്ഫോടനത്തിന്റെ ക്രിമിനൽ ഗൂഢാലോചനയിൽ ഇരുവരും പങ്കാളിയായിട്ടുണ്ടെന്നാണ് എൻ.ഐ.എ പറയുന്നത്. സത്യമംഗലം കാടുകളിലെ അസനൂർ, കഡംബൂർ മേഖലയിൽ വെച്ചാണ് ഗൂഢാലോചന നടന്നതെന്നും എൻ.ഐ.എ പറയുന്നു.

മുമ്പ് അറസ്റ്റിലായ ഉമർ ഫാറൂഖാണ് യോഗത്തിന് നേതൃത്വം നൽകിയയത്. ജമീഷ മുബീൻ, മുഹമ്മദ് അസറുദ്ദീൻ, ഷെയ്ഖ് ഹിദായത്തുള്ള, സനോഫർ അലി എന്നിവരും ഇതിൽ പങ്കാളിയായി. ഒക്ടോബർ 23ന് പുലർച്ചെ എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് കോയമ്പത്തൂരിൽ സ്ഫോടനം ഉണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coimbatore blastNIA
News Summary - NIA arrests 2 more operatives in Coimbatore car bomb blast case
Next Story