ഫോൺകാളിനും ‘താങ്ങുവില’ വരുന്നു
text_fieldsന്യൂഡൽഹി: കടം ടവർപൊക്കത്തിൽ പെരുകിയ ടെലികോം കമ്പനികളെ രക്ഷിക്കാൻ കേന്ദ്രം ഇടപെ ടുന്നു. ടെലിഫോൺ കാളിനും ഡേറ്റക്കും ‘താങ്ങുവില’ പ്രഖ്യാപിക്കാനാണ് നീക്കം. കേന്ദ്ര സെക ്രട്ടറിമാരുടെ സമിതി ഇതിനായി ടെലികോം വകുപ്പിൽനിന്ന് അഭിപ്രായം തേടി. എല്ലാ കമ്പനി കളുടെയും കാളിന് മിനിമം ചാർജ് ഏർപ്പെടുത്തി നഷ്ടത്തിൽനിന്ന് കരകയറ്റാൻ പറ്റുമ ോയെന്നാണ് ആലോചന.
നിലവിൽ രാജ്യത്ത് ഫോൺകാളുകളും ഇൻറർനെറ്റ് ഡേറ്റ ഉപയോഗവും വർധിച്ചുവരുകയാണ്. അത് നിലനിർത്താൻ കഴിയുന്നവിധം ഉപഭോക്താക്കൾക്ക് താങ്ങാൻ കഴിയുന്ന മിനിമം നിരക്ക് നിർദേശിക്കാനാണ് ടെലികോം വകുപ്പിനോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
2019 സെപ്റ്റംബർ 30ന് അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ രണ്ടാംപാദത്തിൽ 74,000 കോടി രൂപയാണ് വോഡഫോൺ-ഐഡിയ, ഭാരതി എയർടെൽ എന്നീ കമ്പനികളുടെ സംയുക്ത നഷ്ടം. നൂറുകോടിയിലേറെ മൊബൈൽ ഫോൺ ഉപഭോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ, കഴിഞ്ഞ മൂന്നുവർഷങ്ങൾക്കിടെയുണ്ടായ നിരക്ക് മത്സരമാണ് കമ്പനികളെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചത്.
തുടക്കത്തിൽ സൗജന്യ ഡേറ്റയും കാളും നൽകി രംഗത്തുവന്ന റിലയൻസ് ജിയോ മറ്റ് സ്വകാര്യ കമ്പനികൾക്ക് വൻ തിരിച്ചടിയാവുകയായിരുന്നു. തങ്ങളുടെ 11.5 ശതമാനം ഓഹരി വിൽക്കാൻ ഒരുങ്ങുന്നതായി വ്യാഴാഴ്ച വോഡഫോൺ-ഐഡിയ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.