കേന്ദ്രത്തിന് തിരിച്ചടി; റഫാൽ കേസിൽ പുതിയ രേഖകളും പരിശോധിക്കുമെന്ന് സുപ്രീംകോടതി
text_fields
ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാട് സംബന്ധിച്ച കേസിൽ കേന്ദ്ര സർക്കാറിന് സുപ്രീംക ോടതിയിൽനിന്ന് കനത്ത തിരിച്ചടി. പ്രതിരോധ മന്ത്രാലയത്തിൽനിന്ന് ചോർന്ന രഹസ്യ രേഖകൾ തെളിവായി സ്വീകരിക്കരുതെന്ന സർക്കാർ വാദം കോടതി തള്ളി. റഫാൽ ഇടപാടിൽ സർക്കാ റിന് ക്ലീൻചിറ്റ് നൽകിയത് സുപ്രീംകോടതി പുനഃപരിശോധിക്കും. ഹരജിയിൽ വാദംകേൾക്കു േമ്പാൾ ഇൗ രേഖകൾ അനുബന്ധ തെളിവായി പരിഗണിക്കും.
തെരഞ്ഞെടുപ്പു കാലത്ത് സർക്കാറ ിനെ വെട്ടിലാക്കുന്നതാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.കെ . കൗൾ, കെ.എം. ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചിെൻറ വിധി. പ്രതിപക്ഷം അഴിമതി ആരോപിക്കുന് നുണ്ടെങ്കിലും റഫാൽ വിവാദത്തിൽ സുപ്രീംകോടതിയിൽനിന്ന് നല്ല സർട്ടിഫിക്കറ്റാണ് ക ഴിഞ്ഞ ഡിസംബറിൽ സർക്കാറിന് കിട്ടിയത്. ഇതിനു പിന്നാലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടു ന്ന രഹസ്യരേഖകളുടെ പകർപ്പ് ‘ദ ഹിന്ദു’ ദിനപത്രം പ്രസിദ്ധപ്പെടുത്തി. പ്രതിരോധ മന്ത ്രാലയത്തിൽ നിന്ന് മോഷ്ടിച്ചതാണ് ഇൗ രേഖകളെന്നും തെളിവായി സ്വീകരിക്കരുതെന്നുമായിരുന്നു സർക്കാർ വാദം.
റഫാൽ ഇടപാടിൽ ഫ്രഞ്ച് സർക്കാറും വിമാനക്കമ്പനിയുമായി ചർച്ച നടത്താൻ നിയോഗിക്കപ്പെട്ട സമിതിയെ നോക്കുകുത്തിയാക്കി പ്രധാനമന്ത്രിയുടെ ഒാഫിസ് പിന്നാമ്പുറ ചർച്ച മുന്നോട്ടുനീക്കി ഇന്ത്യക്കു പലവിധ നഷ്ടം വരുത്തിവെച്ചുവെന്ന് തെളിയിക്കുന്ന പ്രതിരോധ മന്ത്രാലയ രേഖകളാണ് ചോർന്നത്. അത് മാധ്യമങ്ങൾക്ക് എങ്ങനെ കിട്ടി എന്നതല്ല, ആ രേഖകൾ പ്രസക്തമാണോ എന്നതാണ് പ്രധാനമെന്ന ഹരജിക്കാരുടെ വാദം അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ വിധി.
സർക്കാറിന് തിരിച്ചടി എന്നതിനൊപ്പം, മാധ്യമപ്രവർത്തന സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതുകൂടിയാണ് വിധി. റഫാൽ ഇടപാടിൽ സുപ്രീംകോടതിയിൽനിന്ന് സർക്കാറിന് ക്ലീൻചിറ്റ് കിട്ടാൻ ഇടയായത്, സുപ്രധാന ഫയലുകൾ സർക്കാർ മറച്ചുവെച്ചതുകൊണ്ടാണെന്ന് പുനഃപരിശോധന ഹരജി നൽകിയ മുൻ മന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ ചൂണ്ടിക്കാട്ടിയിരുന്നു. ക്ലീൻചിറ്റ് നൽകിയ വിധിയിൽ വസ്തുതാപരമായ പിഴവുകൾ വന്നത് തിരുത്താൻ സർക്കാറും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
റഫാൽ: സുപ്രീംകോടതി വിധിയിലെ പ്രസക്ത ഭാഗങ്ങൾ രഹസ്യരേഖ പ്രസിദ്ധീകരിക്കാം; കോടതിയിൽ തെളിവായി സ്വീകരിക്കാം
• രഹസ്യരേഖകൾ പ്രസിദ്ധീകരിക്കുന്നതോ കോടതി മുമ്പാകെ ഹാജരാക്കുന്നതോ വിലക്കാൻ ഒൗദ്യോഗിക രഹസ്യ നിയമം സർക്കാറിന് അധികാരം നൽകുന്നില്ല.
•അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടന വ്യവസ്ഥകൾക്ക് അനുസൃതമായിട്ടു തന്നെയാണ് രേഖകൾ പ്രസിദ്ധപ്പെടുത്തിയതെന്ന് കാണുന്നു. മൂന്നു രേഖകളാണ് ‘ദ ഹിന്ദു’ പ്രസിദ്ധപ്പെടുത്തിയത്. ആ രേഖകൾ തെറ്റാണെന്ന് സർക്കാർ പറയുന്നില്ല. പത്രത്തിൽ പ്രസിദ്ധപ്പെടുത്തിയത് ഗൗരവപൂർവം ചോദ്യംചെയ്തിട്ടില്ല.
•ഇൗ രേഖകൾ കോടതി പരിശോധിക്കാതിരിക്കുന്നതോ തെളിവ് എന്ന നിലയിൽ അവക്കുള്ള മൂല്യം കണക്കിലെടുക്കാതിരിക്കുന്നതോ അർഥശൂന്യമാണ്. തെളിവുനിയമത്തിലെ 123ാം വകുപ്പ് പ്രസിദ്ധീകരിക്കാത്ത രേഖകളുമായി ബന്ധപ്പെട്ടതാണ്. അത് ഇവിടെ ബാധകമല്ല.
•ശരിയായ രീതിയിൽ സമ്പാദിച്ച രേഖകളല്ല എന്ന് കരുതിയാൽപോലും, കോടതിയുടെ പരിഗണനയിൽ നിന്ന് ആ രേഖകൾ മാറ്റിവെക്കാൻ കഴിയുമോ? ഒരു രേഖയുടെ പ്രസക്തി മുൻനിർത്തിയാണ് അത് തെളിവായി സ്വീകരിക്കുന്നത്. ഭരണഘടനാപരവും നിയമപരവുമായ വിലക്കില്ലെങ്കിൽ അത് മാറ്റിവെക്കാൻ കഴിയില്ല.
• ഇതിനകം പരസ്യമായിക്കഴിഞ്ഞ രേഖകൾക്ക് വിവരാവകാശ നിയമത്തിലെ ചില വ്യവസ്ഥകൾ (8-1-എ) ബാധകമാക്കാൻ കഴിയില്ല.
സുപ്രീംകോടതി പരിഗണിക്കുന്ന രേഖകൾ
ന്യൂഡൽഹി: റഫാൽ കേസിൽ സുപ്രീംകോടതിയിൽനിന്ന് സർക്കാർ മറച്ചുപിടിച്ചെന്നു പ്രതിപക്ഷം വാദിക്കുന്ന, സുപ്രീംകോടതി തെളിവായി പരിഗണിക്കാൻ തീരുമാനിച്ച രേഖകൾ ഇവയാണ്.
• 2015 നവംബർ 24ലെ പ്രതിരോധ മന്ത്രാലയ കുറിപ്പ്: ഫ്രഞ്ച് സർക്കാറുമായി ചട്ടപ്രകാരം ഇന്ത്യൻ സംഘം റഫാൽ കരാർ രൂപപ്പെടുത്താൻ ചർച്ച നടത്തുന്നതിനിടയിൽ പ്രധാനമന്ത്രിയുടെ ഒാഫിസ് സമാന്തര ചർച്ച നടത്തിയതിനോട് വിയോജിക്കുന്നതാണ് ഇൗ കുറിപ്പ്. മെച്ചപ്പെട്ട കരാർ വ്യവസ്ഥകൾക്കു വേണ്ടി ശ്രമിക്കുന്നതിനിടയിൽ നടന്ന സമാന്തര ചർച്ച ഇന്ത്യയുടെ ആവശ്യങ്ങൾ ദുർബലമാക്കിയെന്ന് അതിൽ പറയുന്നു. ചർച്ചക്ക് നിയോഗിച്ച സംഘം മാത്രം ചർച്ച മുന്നോട്ടുനീക്കണമെന്നും കത്തിൽ പറയുന്നു.
• പ്രതിരോധ മന്ത്രാലയത്തിെൻറ കുറിപ്പ് നമ്പർ 18: പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുടെ എതിർപ്പ് ഉയർന്നിട്ടും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ വീണ്ടും സമാന്തര ചർച്ച നടത്തിയെന്നാണ് അതിൽ വിവരിക്കുന്നത്. ബാങ്ക് ഗാരണ്ടി, ആർബിട്രേഷൻ വ്യവസ്ഥകൾ എന്നിവയിൽ ഇളവുനൽകുന്നതിലേക്കാണ് ഇൗ ചർച്ച വഴിയൊരുക്കിയത്. വിദഗ്ധ സംഘം മാത്രമാണ് ചർച്ച നടത്തിയതെന്ന വിവരമാണ് റഫാൽ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ സുപ്രീംകോടതി മുമ്പാകെ ഹരജി നൽകിയ ഘട്ടത്തിൽ സർക്കാർ മുദ്രവെച്ച കവറിൽ നൽകിയിരുന്നത്.
• ഇന്ത്യൻ ചർച്ചാ സംഘത്തിലെ വിദഗ്ധർ എഴുതിയ കുറിപ്പ്: 36 റഫാൽ പോർവിമാനങ്ങൾ വാങ്ങുന്നതിലെ വ്യവസ്ഥകളിൽ തങ്ങൾക്കുള്ള എതിർപ്പ് ഏഴംഗ ചർച്ചാ സംഘത്തിലെ മൂന്നു വിദഗ്ധർ 2016 ജൂൺ ഒന്നിനാണ് രേഖാമൂലം ബന്ധപ്പെട്ടവർക്ക് കൈമാറിയത്.
ദ ഹിന്ദു പ്രസിദ്ധീകരിച്ചതാണ് ഇൗ രേഖകൾ. അവ യഥാസമയം നൽകാതിരിക്കുകയോ മറച്ചു പിടിക്കുകയോ ചെയ്തതിലൂടെ സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചോ എന്നകാര്യം പുനഃപരിശോധന ഹരജി പരിഗണിക്കുേമ്പാൾ പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.