നേപ്പാൾ വിമാനദുരന്തം: നാല് ഇന്ത്യക്കാരുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല
text_fieldsലഖ്നോ: നേപ്പാളിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ വിമാന അപകടത്തിൽ മരിച്ച നാല് ഉത്തർപ്രദേശ് സ്വദേശികളുടെ മൃതദേഹം തിരിച്ചറിയാൻ ബന്ധുക്കൾക്ക് കഴിഞ്ഞില്ല. നേപ്പാളിൽ യതി എയർവേസ് വിമാനം തകർന്ന് 72 പേരാണ് മരിച്ചത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങളിൽ 25 എണ്ണം തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവയിൽ പരിശോധന തുടരുകയാണ്. ഇതിലും തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ ഡി.എൻ.എ പരിശോധന വേണ്ടിവരും. ഇത് പൂർത്തിയാക്കി മൃതദേഹം കൊണ്ടുവരാൻ സമയമെടുക്കും.
അഞ്ച് ഇന്ത്യക്കാരാണ് അപകടത്തിൽ മരിച്ചത്. ബിഹാർ സ്വദേശി സഞ്ജയ് ജയ്സ്വാളിന്റെ മൃതദേഹം തിരിച്ചറിഞ്ഞ് ബന്ധുക്കൾ ഏറ്റുവാങ്ങി. യു.പിയിലെ ഗാസിപുർ സ്വദേശികളായ സോനു ജയ്സ്വാൾ (35), അഭിഷേക് കുഷ്വാഹ (25), വിശാൽ ശർമ (22), അനിൽകുമാർ രാജ്ഭർ (27) എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിയാനുള്ളത്. ബന്ധുക്കൾ കാഠ്മണ്ഡുവിൽ എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

