നീറ്റ് പ്രതിഷേധം ഇന്ത്യയുടെ ഭാവിക്ക് -കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
text_fieldsബംഗളൂരു: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ രാജ്യത്തെ യുവാക്കളുടെ ഭാവിയെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യാഴാഴ്ച ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എംപി പ്രിയങ്ക വാദ്ര എന്നിവർക്കൊപ്പം ന്യൂഡൽഹിയിൽ നടന്ന നീറ്റ് പ്രതിഷേധത്തിൽ ശിവകുമാർ പങ്കെടുത്തിരുന്നു.
ആവർത്തിച്ചുള്ള പരീക്ഷാ ക്രമക്കേടുകൾക്ക് ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടു. ന്യൂഡൽഹിയിലും മറ്റിടങ്ങളിലും പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ബലപ്രയോഗം നടത്തിയത് പ്രതിഷേധാർഹമാണ്. എല്ലാ പൗരന്മാരും കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്. പരീക്ഷ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കാൻ വിദ്യാർത്ഥികൾക്ക് എല്ലാ ജനാധിപത്യപരമായ അവകാശവുമുണ്ട്.
നമ്മുടെ കുട്ടികളാണ് നമ്മുടെ ഭാവി. നൂറിലധികം തവണ ചോദ്യപേപ്പറുകൾ ചോർന്നതായി റിപ്പോർട്ടുണ്ട്. ഗുണനിലവാരം നിലനിർത്തുന്നതിൽ നമ്മൾ പരാജയപ്പെട്ടാൽ ചോദ്യപേപ്പർ ചോർച്ച ഇതുപോലെ തുടരുകയാണെങ്കിൽ, ആരും അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെങ്കിൽ, ആരാണ് ഉത്തരവാദികളാകേണ്ടത്?
ഇന്ത്യയെ പ്രതിഭാ കേന്ദ്രമായി ആഗോളതലത്തിൽ അംഗീകരിച്ചിട്ടുണ്ട്. ആവർത്തിച്ചുള്ള പരീക്ഷാ ചോർച്ച രാജ്യത്തിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തും. ഇന്ത്യ കഴിവുകളുടെ കേന്ദ്രമായതിനാൽ രാജ്യത്തെ മുഴുവൻ യുവാക്കളും ലോകമെമ്പാടുമുള്ള യുവാക്കളും ഇന്ത്യയിലെ യുവാക്കളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നു. നമുക്കുള്ള തരത്തിലുള്ള കഴിവുകൾ ലോകത്ത് മറ്റൊരിടത്തും കണ്ടെത്താൻ കഴിയില്ലെന്ന് എല്ലാവരും സമ്മതിക്കുന്നു.
ഇത് രാഷ്ട്രീയ വിഷയമല്ല, ദേശീയ വിഷയമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, ഇത് രാജ്യത്തെ യുവാക്കളുടെ ഭാവിയെക്കുറിച്ചാണ്. ഇത് യുവാക്കളുടെ ശബ്ദമാണ്. അവരുടെ ഭാവി അപകടത്തിലാണ്. എന്തിനാണ് നിങ്ങൾ അത് മൂടിവയ്ക്കാൻ ശ്രമിക്കുന്നത് എന്നും ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

