നീറ്റ് പരീക്ഷയിലെ ആൾമാറാട്ടം: വിദ്യാർഥിയും പിതാവും റിമാൻഡിൽ
text_fieldsകോയമ്പത്തൂർ: നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തി മെഡിക്കൽ പ്രവേശനം നേടിയ വിദ്യാർഥിയും പിതാവും മധുര സെൻട്രൽ ജയിലിൽ. ചെന്നൈ തണ്ടയാർപേട്ട തിരുവൊറ്റിയൂർ ദേശീയപാതയിലെ സ്വകാര്യ അപ്പാർട്മെൻറിൽ താമസിക്കുന്ന കെ.വി. ഉദിത ്സൂര്യ (21), പിതാവ് ചെന്നൈ സ്റ്റാൻലി ഗവ. മെഡിക്കൽ കോളജ് അസി. പ്രഫസർ ഡോ. കെ.എസ്. വെങ്കടേഷ് (48) എന്നിവരെയാണ് തേ നി ജില്ല കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഉദിത്സൂര്യയുടെ മാതാവ് കയൽവിഴിയെ പൊലീസ് കസ്റ്റഡിയിലെ ടുത്തെങ്കിലും കേസുമായി ബന്ധമില്ലെന്ന് മനസ്സിലായതിനാൽ വിട്ടയച്ചു.
ഏതുവിധേനയും മകനെ ഡോക്ടറാക്കണമെന്ന മോഹമാണ് കുറ്റകൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്ന് ഡോ. വെങ്കടേശൻ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. നടപ്പുവർഷം ഉദിത്സൂര്യയെ പോലെ തമിഴ്നാട്ടിൽ മാത്രം ആറ് വിദ്യാർഥികൾ മെഡിക്കൽ പ്രവേശനം നേടിയിട്ടുണ്ടെന്നും അദ്ദേഹം പൊലീസിനെ അറിയിച്ചു.
ആൾമാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതാൻ 20 ലക്ഷം രൂപയാണ് വെങ്കടേഷ് ൈകമാറിയത്. ഇതിെൻറ സൂത്രധാരനായ സ്വകാര്യ നീറ്റ് പരീക്ഷ പരിശീലനകേന്ദ്രം നടത്തിപ്പുകാരനായ മലയാളി ജോർജ് ജോസഫിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നുണ്ട്. മുംബൈയിൽ ഉദിത്സൂര്യക്ക് പകരം നീറ്റ് പരീക്ഷയെഴുതിയ വ്യക്തിയെ തേടി തമിഴ്നാട് പൊലീസ് സംഘം മഹാരാഷ്ട്രയിലേക്ക് തിരിച്ചു. കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് ഡോ. കെ.എസ്. വെങ്കടേഷിനെ സർക്കാർ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്ത് ഉത്തരവായി.
പി.എസ്.ജി മെഡിക്കൽ കോളജിൽ ആൾമാറാട്ടമില്ലെന്ന്
കോയമ്പത്തൂർ: പി.എസ്.ജി മെഡിക്കൽ കോളജിലെ രണ്ട് വിദ്യാർഥികൾ ആൾമാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതിയിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായതായും ഫോേട്ടാകളിലെ ചെറിയ വ്യത്യാസമാണ് സംശയത്തിനിടയാക്കിയതെന്നും തമിഴ്നാട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ആർ. നാരായണബാബു ചെന്നൈയിൽ അറിയിച്ചു. ആൾമാറാട്ടം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിെൻറ ഭാഗമായി അടുത്തവർഷം മുതൽ ബയോമെട്രിക് (വിരലടയാളം പതിക്കൽ) രീതി അവലംബിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.