ചരിത്രം മാറ്റിയെഴുതണം –അമിത് ഷാ
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ കാഴ്ചപ്പാടിൽനിന്നുകൊണ്ട് ചരിത്രം തിരുത്തിയെഴുതണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദുത്വവാദി വി.ഡി. സവർക്കർക്ക് ഭാരത രത്ന നൽകാനുള ്ള താൽപര്യം ബി.ജെ.പിയും കേന്ദ്രസർക്കാറിനെ നയിക്കുന്നവരും ആവർത്തിക്കുന്നതിനൊപ ്പമാണ് പുതിയ ചരിത്ര രചനക്കുള്ള ആഹ്വാനം.
സവർക്കർ അല്ലായിരുന്നെങ്കിൽ 1857ലെ ആദ്യ സ്വാതന്ത്ര്യ സമരം വെറുമൊരു ലഹള മാത്രമായി ഒതുങ്ങിപ്പോയെനെ എന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ആദ്യത്തെ സ്വാതന്ത്ര്യ പോരാട്ടമായി 1857ലെ സംഭവത്തിനു പേരു നൽകിയത് സവർക്കറാണെന്ന് അദ്ദേഹം പറഞ്ഞു.
അന്തമാനിലേക്ക് നാടുകടത്തിയ സവർക്കർ ബ്രിട്ടീഷ് ഭരണാധികാരികൾക്ക് പലവട്ടം മാപ്പപേക്ഷ എഴുതിക്കൊടുത്ത് ജയിൽ മോചനം നേടിയ ചരിത്രം നിലനിൽക്കേതന്നെയാണ് അമിത്ഷായുടെ പരാമർശം. അംബേദ്കർക്ക് ഭാരത രത്ന നൽകാത്തവരാണ് സവർക്കറെ അംഗീകരിക്കാതെ അധിക്ഷേപിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പു യോഗത്തിൽ പ്രസംഗിച്ചിരുന്നു.
ബനാറസ് ഹിന്ദു സർവകലാശാലയിൽ ഒരു സെമിനാറിൽ സംസാരിക്കുേമ്പാഴാണ് പുതിയ ചരിത്ര നിർമിതിയെക്കുറിച്ച് അമിത്ഷാ സംസാരിച്ചത്. ഇന്ത്യയുടെ കാഴ്ചപ്പാടിൽനിന്നുകൊണ്ടുള്ള ചരിത്ര രചന നമ്മുടെ ഉത്തരവാദിത്തമാണെന്ന് അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.